ഷാര്‍ജ: ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിന് ഗൾഫ് രാജ്യക്കാരിയായ യുവതിക്ക് കിട്ടിയത് 95,000 ദിര്‍ഹം പിഴ. ഷാര്‍ജ ഗതാഗത വിഭാഗത്തില്‍ നിന്ന് എസ്.എം.എസ് സന്ദേശങ്ങള്‍ മൊബൈലിലേക്ക് നിരന്തരം വരാന്‍ തുടങ്ങിയതോടെ യുവതി ഞെട്ടി. നിയമലംഘനം നടത്തിയത് താനല്ലെന്നും സഹോദരി ഭര്‍ത്താവ് തെൻറ സമ്മതമില്ലാതെ വാഹനം തെൻറ പേരില്‍ റജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് യുവതി ഷാര്‍ജ ക്രിമിനല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ യുവതിയുടെ സമ്മതത്തോടെയായിരുന്നു റജിസ്ട്രേഷന് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹോദരി ഭര്‍ത്താവും കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ അടുത്ത വാദം അടുത്ത മാസം എട്ടിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.