അബൂദബി: മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ പഞ്ചാബുകാരിക്ക് അഭിമാനകരമായ നേട്ടം. ഭാര ോദ്വഹനത്തിൽ നാല് വെള്ളിമെഡലുകളാണ് താരം ഇന്ത്യക്ക് വേണ്ടി നേടിയത്. സ്ക്വാട്ട്, ബ െഞ്ച് പ്രസ്, ഡെഡ്ലിഫ്റ്റ് ഇനങ്ങളിലാണ് ഇൗ 22കാരിക്ക് മെഡൽ. പഠനവൈകല്യവും സംസാരത്തിന് പ്രശ്നങ്ങളുമുള്ള ഷാലു നാലാം വയസ്സിലാണ് മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടത്. തുടർന്ന് വീടില്ലാതെ അമൃത്സറിലെ തെരുവിലാണ് കഴിഞ്ഞത്. 2000 ഫെബ്രുവരി 19ന് ആൾ ഇന്ത്യ പിംഗൾവാര ചാരിറ്റബ്ൾ സൊസൈറ്റി പ്രിൻസിപ്പൽ പത്മിനി ശ്രീവാസ്തവ കണ്ടെത്തിയതോടെയാണ് ഷാലുവിെൻറ ജീവിതം മാറിമറിയുന്നത്. ഷാലുവിെൻറ ജീവിതത്തിന് പത്മിനി ശ്രീവാസ്തവ ഒരു പുതിയ തുടക്കം നൽകുകയായിരുന്നു.
പത്മിനിയെ അമ്മയായാണ് കാണുന്നതെന്നും അവർ തനിക്കു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു തന്നതായും ഷാലു പറഞ്ഞു. അഭയവും പിന്തുണയും നൽകുന്നതിനും അവർക്ക് നന്ദി പറയുന്നുവെന്നും ഷാലു കൂട്ടിച്ചേർത്തു. അത്ലറ്റിക്സിലും ഫുട്ബാളിലും താൽപര്യമുള്ള കുട്ടിയായിരുന്നു ഷാലു. എന്നാൽ, ഭാരോദ്വഹനത്തിൽ പരിശീലനം തുടങ്ങിയതോടെ അടിക്കടിയുള്ള നേട്ടങ്ങളായിരുന്നു. ശക്തി ആവശ്യമായ ഭാരോദ്വഹനം താൻ നന്നായി ആസ്വദിക്കുന്നുവെന്ന് ഷാലു പറയുന്നു. ഒാരോ ദിവസവും ഇൗ കായിക ഇനം എനിക്ക് പുഞ്ചിരിക്കാൻ വക നൽകുന്നു. ആദ്യ സ്പെഷൽ ഒളിമ്പിക്സ് മത്സരത്തിൽ തന്നെ മെഡൽ നേടുക എന്നത് ആഗ്രഹമായിരുന്നു. അത് സഫലീകരിക്കാൻ സഹായിച്ച പരിശീലകർക്ക് നന്ദി പറയുന്നുവെന്നും അവരില്ലാതെ തനിക്ക് ഇത് സാധ്യമാകില്ലായിരുനുനവെന്നും ഷാലു കൂട്ടിച്ചേർത്തു. ഷാലുവിെൻറ നിശ്ചയദാർഢ്യം അഭിനന്ദനീയമാണെന്നും അവൾക്ക് മികച്ച ഭാവിയുണ്ടെന്നും പരിശീലകൻ സുഖ്വീന്ദർ സിങ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.