അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ചൊവ്വാഴ്ച മലയാളി കായിക താരങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കി. നീന്തൽ 100 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണവും 25 മീറ്റർ ബാക് സ് ട്രോക്, 400 മീറ്റർ ഒാട്ടം, ലോങ് ജമ്പ് എന്നിവയിൽ വെള്ളിയുമാണ് മലയാളികൾ കരസ്ഥമാക്കിയത്. ഇതോടെ കേരളത്തിൽനിന്നുള്ള കായിക താരങ്ങൾ ഒമ്പത് വ്യക്തിഗത മെഡലുകൾ സ്വന്തമാക്കി. കോട്ടയം വാരിയാനിക്കാട് കക്കക്കാട്ട് വീട്ടിൽ വിശാന്ത് കെ. രവീന്ദ്രനാണ് നീന്തലിൽ സ്വർണം നേടിയത്. കോട്ടയം അന്തീനാട് ശാന്തിനിലയം സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്. ജോയി ജോസഫ്, സി. ജീസ എന്നിവരുടെ കീഴിൽ പരിശീലനം നടത്തുന്ന വിശാന്ത് ഏഴ് വർഷമായി ശാന്തിനിലയത്തിൽ പഠിക്കുന്നു. കർഷകരായ രവീന്ദ്രെൻറയും ബിന്ദുവിെൻറയും മകനാണ്.തിരുവനന്തപുരം അമരവിള കാരുണ്യ സ്പെഷൽ സ്കൂൾ വിദ്യാർഥിനി സൂര്യ മോഹനനാണ് നീന്തലിൽ വെള്ളിയണിഞ്ഞത്.
ജിജിൻ, ജലജ എന്നിവരുടെ കീഴിൽ പരിശീലനം നടത്തുന്ന സൂര്യ, മോഹനെൻറയും അംബികയുടെയും മകളാണ്. ലോങ് ജമ്പിൽ പാലക്കാട് ജില്ലയിലെ ഗോകുൽ രാജനും 400 മീറ്റർ ഒാട്ടത്തിൽ ഇടുക്കി ജില്ലയിലെ ആതിര കുഞ്ഞുമോനുമാണ് വെള്ളി നേടിയത്. ഇടുക്കി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ വിദ്യാർഥിനിയാണ് ആതിര. െതാഴുതിങ്കൽ കുഞ്ഞുമോെൻറ മകളാണ്.വനിത വിഭാഗം ഫുട്സാലിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗങ്ങളിലും രണ്ട് മലയാളികളുണ്ട്. ഡെസ്സി തോമസ്, ഷിമിത ഷിബു എന്നിവരാണ് ടീമിലെ കേരള താരങ്ങൾ. കൊല്ലം ശാസ്താംേകാട്ട മനോവികാസിലെ ആര്യ കഴിഞ്ഞ ദിവസം രണ്ട് വെള്ളി (100 മീറ്റർ, 200 മീറ്റർ ഒാട്ടം) നേടിയിരുന്നു. പാലക്കാട് ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂളിലെ എ. രാഹുൽ ഭാരോദ്വഹനത്തിൽ രണ്ട് വെങ്കലവും കോട്ടയം അമ്മയന്നൂർ ജ്യോതിഭവനിൽ അപ്ലോണിയ 500 മീറ്റർ സൈക്ലിങ്ങിൽ ഒരു വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.