അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ഇന്ത്യ മെഡൽനിലയിൽ വൻ മുന്നേറ്റം ന ടത്തി. 45 സ്വർണമടക്കം 164 മെഡലുകളാണ് ഇന്ത്യ നേടിയത്. വെള്ളി 52 എണ്ണവും വെങ്കലം 67 എണ്ണവുമാ ണ് രാജ്യം സ്വന്തമാക്കിയത്. റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് ഒപ്പത്തി നൊപ്പം കുതിക്കുന്നത്.
അതേസമയം, ഞായറാഴ്ച നടന്ന മത്സരങ്ങളിൽ മലയാളി താരങ്ങൾക്ക് മെഡലുകളൊന്നും ലഭിച്ചില്ല. രണ്ട് ഇനങ്ങളിലാണ് ഞായറാഴ്ച മലയാളി താരങ്ങൾ മത്സരിച്ചത്. ഇവയിൽ നാല്, അഞ്ച് സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് ഇന്ത്യൻ ഹാൻഡ്ബാൾ പരിശീലകൻ ഷിജു അറിയിച്ചു. കേരള അത്ലറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും തങ്ങൾ പ്രതീക്ഷിച്ചതുപോലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താൻ സാധിച്ചില്ലെന്ന് ഇന്ത്യൻ സൈക്ലിങ് പരിശീലക സിസ്റ്റർ റാണി പറഞ്ഞു.
ശനിയാഴ്ച നടന്ന മത്സരങ്ങളിൽ മലയാളികളായ ആര്യ വെള്ളിയും എ. രാഹുൽ വെങ്കലവും കരസ്ഥമാക്കിയിരുന്നു. കൊല്ലം ശാസ്താംേകാട്ട മനോവികാസിലെ ആര്യ 200 മീറ്റർ ഒാട്ടത്തിലും പാലക്കാട് ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂളിലെ എ. രാഹുൽ ഭാരോദ്വഹനത്തിലുമാണ് മെഡൽ നേടിയത്. ഞായറാഴ്ച സൈക്ലിങ്ങിൽ സുലത സിക്തർ (പശ്ചിമ ബംഗാൾ) സ്വർണവും ഉദയവീർ സിങ് (പഞ്ചാബ്) വെങ്കലവും നേടി. ഭാരോദ്വഹനത്തിൽ മഞ്ജീത് (ഹരിയാന) സ്വർണവും അഭിഷേക് സാമിനാഥൻ (തമിഴ്നാട്) വെള്ളിയും സുവേദ് സതീഷ് (ഗോവ), ആഷ്ലി ഡിസൂസ (കർണാടക), എഡ്വിൻ ജോയ് (മധ്യപ്രദേശ്) എന്നിവർ വെങ്കലവും കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ കൈലാഷ് (മഹാരാഷ്ട്ര) വെള്ളി നേടി. റോളർ സ്കേറ്റിങ്ങിൽ സ്വരൂപ ഭായ് (ആന്ധ്രപ്രദേശ്), പ്രിയ കുമാരി എന്നിവർ സ്വർണവും സുധ (തമിഴ്നാട്) വെള്ളിയും എ. പ്രിയങ്ക (ഡെൽഹി), കൗസല്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. ടേബ്ൾ ടെന്നീസിലും ഇന്ത്യൻ താരങ്ങൾ മികച്ച േനട്ടം കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.