അബൂദബി: മൂടൽമഞ്ഞ് രൂപപ്പെട്ടതിനാൽ വ്യാഴാഴ്ച രാവിലെ രാജ്യത്തിെൻറ വിവിധ ഭാഗങ് ങളിൽ വാഹനാനപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാൽ മുന്നിലുള ്ള വാഹനത്തിൽ പിന്നിലെ വാഹനമിടിച്ചാണ് മിക്ക അപകടങ്ങളുമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ കാഴ്ചാപരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ ആറ് മുതൽ പത്ത് വരെ കാഴ്ചാപരിധി 200 മീറ്റർ വരെ കുറയുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ േകന്ദ്രം (എൻ.എം.സി) അറിയിച്ചിരുന്നത്. ഗന്തൂത്തിന് സമീപം ഇ^11 ശൈഖ് മക്തൂം ബിൻ റാശിദ് റോഡിൽ മൂന്നോളം വാഹനാപകടങ്ങളുണ്ടായി. മൂടൽ മഞ്ഞ് കാരണം ഷാർജയിൽനിന്ന് ദുബൈയിലേക്കുള്ള വാഹനങ്ങൾക്ക് വളരെ സാവധാനമേ സഞ്ചരിക്കാൻ സാധിച്ചുള്ളൂ.
കനത്ത മൂടൽ മഞ്ഞ് കാരണം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ രാവിലെ 6.20 വരെയുള്ള വിമാനങ്ങളാണ് ഫുജൈറയിൽ ഇറക്കിയത്. തബിലിസി, ഫൈസലാബാദ്, പ്രേഗ്, കെയ്റോ എന്നിവിടങ്ങളിൽനിന്നുള്ള എയർ അറേബ്യയുടെ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന് ഫ്ലൈറ്റ് റഡാർ വെബ്സൈറ്റ് വ്യക്തമാക്കി. രാജ്യത്തെ ചില വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ മൂടൽ മഞ്ഞ് കാരണം ഫുജൈറയിൽ ഇറക്കിയതായി ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതരും വ്യക്തമാക്കി.
കീവ്, റിയാദ്, ലണ്ടൻ എന്നിവിടങ്ങളിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് വന്ന വിമാനങ്ങൾ ഒമാനിലെ മസ്കത്ത്, റിയാദിലെ കിങ് ഖാലിദ്, ദുബൈയിലെ അൽ മക്തൂം വിമാനത്താവളങ്ങളിലേക്കും തിരിച്ചുവിട്ടു. വ്യാഴാഴ്ച രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളിൽ 92 ശതമാനവും വൈകി. വെള്ളിയാഴ്ച രാജ്യത്ത് താപനില കുറയുമെന്നും വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലുള്ള മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലടിക്കുന്ന കാറ്റ് പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമാകും. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കും. ശനിയാഴ്ചയും സമാന കാലാവസ്ഥക്കാണ് സാധ്യതയെന്ന് നിരീക്ഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.