ദുബൈ: പാറയിലിടിച്ച് തകർന്ന കപ്പലിൽനിന്ന് 14 ഇന്ത്യൻ നാവികരെ ദുബൈ പൊലീസ് രക്ഷിച് ചു. ബുധനാഴ്ച രാവിലെ 6.15ഒാടെയാണ് പൊലീസ് ഒാപറേഷൻസ് റൂമിൽ അപകടം സംബന്ധിച്ച വിവരം എത്തിയത്. ഉടൻ കടൽ^ആകാശ മാർഗങ്ങളിലൂടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. 35 മിനിറ്റ് നേരത്തെ രക്ഷാദൗത്യത്തിലൂടെയാണ് പൊലീസ് നാവികരെ രക്ഷിച്ചത്. ശക്തമായ കാറ്റും തിരമാലയും കാരണം ‘ഖദീജ^7’ എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ദേര െഎലൻഡിലെ പാറയിൽ ഇടിച്ചതിനെ തുടർന്ന് വെള്ളം അതിവേഗം കപ്പലിലേക്ക് കയറി തുടങ്ങിയിരുന്നു. തുടർന്നാണ് കപ്പൽ ജീവനക്കാർ അപകട സന്ദേശമയച്ചത്.
പൊലീസ് ഹെലികോപ്ടറാണ് കപ്പലിനെ കണ്ടെത്തിയത്. എന്നാൽ, ഉയരത്തിൽ പൊങ്ങിയ തിരമാല കാരണം രക്ഷാദൗത്യ ബോട്ടുകൾക്ക് കപ്പലിെൻറ സമീപം ചെല്ലാൻ സാധിച്ചില്ല. തുടർന്ന് കപ്പലിലേക്ക് കയർ എറിഞ്ഞുകൊടുത്ത് ഒാരോരുത്തരെയായി ബോട്ടിൽ എത്തിക്കുകയായിരുന്നു. ശക്തമായ കാറ്റും തിരമാലയും കാരണം കപ്പൽ പാറയിലിടിച്ച് തകർന്നിരുന്നതായും എൻജിൻ പ്രവർത്തനം നിലച്ചിരുന്നതായും ദുബൈ പൊലീസിലെ സമുദ്ര രക്ഷാദൗത്യ മേധാവി ലെഫ്റ്റനൻറ് കേണൽ അലി ആൽ നഖ്ബി പറഞ്ഞു. ജീവനക്കാർക്ക് കപ്പലിെൻറ നിയന്ത്രണം നഷ്ടമായിരുന്നതായും അദ്ദേഹം കൂട്ടിേച്ചർത്തു. പൊലീസിെൻറ സമയോചിതമായ രക്ഷാപ്രവർത്തനത്തിന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.