ഇരട്ട എ പ്ലസ് റേറ്റിങ്; അഡ്നോക് ലോകത്തെ കരുത്തുറ്റ എണ്ണക്കമ്പനി

അബൂദബി: ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണക്കമ്പനി എന്ന ഖ്യാതി യു.എ.ഇയുടെ ദേശീയ എണ്ണക് കമ്പനിയായ അഡ്നോക്കിന്. അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ ‘ഫിച്ച്’ ഏറ്റവും ഉയര്‍ന്ന റ േറ്റിങ് നല്‍കിയതോടെയാണ് അഡ്നോക് ആഗോളതലത്തില്‍ ഏറ്റവും മുന്നിലെത്തിയത്. ലോകത്ത്  ഏറ്റവും തിരിച്ചടവ് ശേഷിയുള്ള എണ്ണ ഉല്‍പാദക കമ്പനി എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങായ ‘ഇരട്ട എ പ്ലസ്’ ആണ് ഫിച്ച് അഡ്നോക്കിന് നല്‍കിയത്. ഇത് അഡ്നോക്കിെൻറ സ്വതന്ത്ര കരുത്തിെൻറ മാത്രം അടിസ്ഥാനത്തില്‍ നല്‍കിയ റേറ്റിങാണ്. അഡ്നോക്കിെൻറ ഉടമസ്ഥാവകാശമുള്ള അബൂദബി സര്‍ക്കാറിെൻറ ആസ്തികള്‍ക്ക് പോലും അഡ്നോക്കിനേക്കാള്‍ താഴെയാണ് റേറ്റിങ്.

സ്ഥാപനം എന്ന നിലയില്‍ അഡ്നോക്കിെൻറ സാമ്പത്തിക ശേഷിയും പ്രകടനവും മാത്രം വിലയിരുത്തിയാണ് ഈ റേറ്റിങ് നൽകിയതെന്ന് ഫിച്ച് അധികൃതർ വ്യക്തമാക്കി. അനുബന്ധ ഘടകങ്ങൾ പരിഗണിച്ചിട്ടില്ല. ഫിച്ച് നേരത്തേ അബൂദബി സര്‍ക്കാറിന് തുല്യമായ ഇരട്ട എ റേറ്റിങ് അഡ്നോക്കിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. ഇപ്പോഴത്തേത് സ്വതന്ത്ര സ്ഥാപനം എന്ന നിലക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങാണ്.

ഉയര്‍ന്ന ഉല്‍പാദന ശേഷി, കുറഞ്ഞ ഉല്‍പാദന ചെലവ്, ശ്രദ്ധേയമായ നീക്കിയിരിപ്പ് തുടങ്ങിയ ഘടകങ്ങളും റേറ്റിങ്ങിനെ സ്വാധീനിച്ചു. ലോകത്തെ മൊത്തം ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിെൻറ 4.2 ശതമാനം മാത്രമാണ് യു.എ.ഇയുടേത്. എന്നാല്‍, ഫിച്ച് റേറ്റിങ്ങിെൻറ കാര്യത്തില്‍ എ പ്ലസുള്ള പെട്രോ ചൈന, ഇരട്ട എ മൈനസുള്ള ഷെല്‍, ഫ്രാന്‍സിെൻറ ടോട്ടല്‍, എ റേറ്റിങുള്ള ബ്രിട്ടീഷ് പെട്രോളിയം എന്നിവ അഡ്നോക്കിന് താഴെയാണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.