ദമ്മാം: രണ്ട് മാസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായി സൗദി അൽ അഹ്സ ജയിലിൽ കണ്ടെത്തിയ കാസർകോഡ് നീലേശ്വരം പാല ായിൽ ഹാരിസിനെ (28 ) ശിക്ഷ കഴിഞ്ഞ് നേരെ നാട്ടിലെത്തിക്കാൻ സാമൂഹികപ്രവർത്തകരുടെ ഇടപെടൽ. ആറ് മാസത്തെ ജയിൽ ശിക്ഷ ക ഴിഞ്ഞാൽ തിരികെ യു.എയിലേക്ക് തന്നെ നാടുകടത്തുകയാണ് പതിവ്. വീണ്ടും യു.എ യിലേക്ക് അയച്ചാൽ ഹാരിസിന് നാട്ടിലെ ത്താൻ കടമ്പകൾ ഏറെയുണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്. അവിടെ എക്സിറ്റടിച്ചതിനാൽ വിസ രേഖകളില്ലാതെ തിരികെ പോകുന്നതും തടസ്സമാകും. അതിനാൽ എങ്ങനെയും ഇദ്ദേഹത്തെ നേരെ നാട്ടിലേക്കയക്കാൻ സഹായിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ അധികൃതരോട് അഭ്യർഥിച്ചു.
പൊലീസ് പിടിയിലായതോടെ നാട്ടിൽ പോകാൻ കഴിയില്ലെന്ന ബോധ്യം ഹാരിസിനെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തിയിരുന്നു. എന്നാൽ ഉമ്മയുടെയും ബന്ധുക്കളുടേയും ശബ്ദം കേൾപ്പിക്കുകയും സാമൂഹ്യ പ്രവർത്തകർ നിരന്തരം സന്ദർശിക്കുകയും ചെയ്തതോടെ സാധാരണ മാനസികാവസ്ഥയിലായി. ഇന്ത്യൻ എംബസിയും ജയിൽ അധികൃതരുമായി ബന്ധപ്പെട്ട് ഹാരിസിെൻറ വിവരങ്ങൾ ശേഖരിച്ചിരുന്നു. ശിക്ഷാകാലാവധി അവസാനിക്കുന്ന മുറക്ക് ശക്തമായ ഇടപെടലുകൾ ഉണ്ടായാലേ ഹാരിസിനെ നാട്ടിലേക്ക് അയക്കൂ. ഹാരിസിനെ ജയിലിൽ കണ്ടെത്തിയ വാർത്ത ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. സൗദിയിലേക്ക് രേഖകളില്ലാതെ നുഴഞ്ഞു കയറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസത്തെ തടവ് ശിക്ഷയാണ് ഇതിന് ശിക്ഷ വിധിച്ചത്. ഹാരിസിെൻറ വിവരങ്ങൾ അന്വേഷിച്ച് ദുബൈയിൽ നിന്നും നാട്ടിൽ നിന്നും നിരവധി പേരാണ് ‘ഗൾഫ് മാധ്യമ’ വുമായി ബന്ധപ്പെടുന്നത്. 2018 ഡിസംബർ എട്ടിനാണ് ഹാരിസിനെ അബൂദബിയിൽ നിന്ന് കാണാതായത്.
ഹംദാൻ സ്ട്രീറ്റിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാട്ടിൽ നടക്കുന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാൻ കമ്പനിയോട് അവധി ചോദിച്ചപ്പോൾ ലഭിക്കാത്തതിനാൽ തന്നെ എക്സിറ്റിൽ നാട്ടിലയക്കണമെന്ന് ഹാരിസ് വാശി പിടിക്കുകയായിരുന്നത്രെ. ഇത് പ്രകാരം കമ്പനി എക്സിറ്റടിച്ചെങ്കിലും പാസ്പോർട്ട് നൽകാൻ ൈവകിയത് ഹാരിസിനെ ക്ഷുഭിതനാക്കി. ഇതോടെ ആരോടും പറയാതെ രണ്ട് ബസ് മാറിക്കയറി സൗദി അതിർത്തിയിലെത്തി. യു.എ.എ ഇ സൗദി അതിർത്തിയായ ബത്തയിൽ ഇടതുവശത്ത് ക്ലിയറൻസ് കാത്തു കഴിയുന്ന ട്രെയിലറുകളുെട മറപറ്റി ഹാരിസ് സൗദി അതിർത്തി ഭേദിച്ച് കടക്കുകയായിരുന്നു. അൽപദൂരം എത്തിയപ്പോഴാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടതും പികൂടിയതും. നുഴഞ്ഞുകയറ്റ കുറ്റം ചുമത്തി ജയിലിലടച്ച ഹാരിസ് ആഹാരം കഴിക്കാൻ വിസമ്മതിച്ചിരുന്നു. അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ അൽ അഹ്സയിലെ സൈക്യാട്രി ആശുപത്രി ജയിൽ വാർഡിലേക്ക് മാറ്റി. ഇപ്പോൾ ഹാരിസ് മാനസികവും ശാരികവുമായി നല്ല നില കൈവരിച്ചിട്ടുണ്ടെന്ന് ജയിലിൽ സഹായിക്കാനെത്തുന്ന സാമൂഹ്യ പ്രവർത്തകൻ നാസർ മദിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.