??????? ??? ?????????? ?????????????? ??????????? ???? ????????? ????????

സൂക്ക് അൽ ജുബൈലിൽ ഇനി ചുട്ട മത്സ്യവും

ഷാർജ: ഷാർജയിലെ പ്രധാന കച്ചവട കേന്ദ്രമായ സൂക്ക് അൽ ജുബൈലിൽ മത്സ്യങ്ങൾ ഗ്രിൽ ചെയ്യുന ്ന സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി. കടലിൽ നിന്ന് നേരിട്ടെത്തിക്കുന്ന മത്സ്യം വാങ്ങി ഏൽ പ്പിച്ചാൽ മിനുട്ടുകൾക്കകം പറഞ്ഞ പോലെ ചുട്ടുതരും. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രിൽസംവിധാനം തുടങ്ങിയതെന്ന് സൂക്ക് ഡയറക്ടർ ഹമിദ് അൽ സറൂനി പറഞ്ഞു. സാധാരണ ദിവസങ്ങിൽ രാവിലെ 11 മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപതു മുതൽ 11 മണി വരെയും ഒാർഡർ സ്വീകരിക്കും. മാർക്കറ്റിൽ നിന്ന് മത്സ്യങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. 548 ചതുരശ്ര മീറ്റർ സൗകര്യത്തിലാണ് ഗ്രിൽ ഏരിയ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താവിനുള്ള കാത്തിരിപ്പ് കേന്ദ്രവും ഇവിടെയുണ്ട്.
വെള്ളച്ചോർ നിറച്ച ചുട്ട മത്സ്യങ്ങളും ഇവിടെ ലഭിക്കും. യു.എ.ഇയിലെ ശീതികരിച്ച ആദ്യ മത്സ്യ ചന്തയാണ് സൂക്ക് അൽ ജുബൈൽ. പഴം, പച്ചക്കറി, ഇറച്ചി എന്നിവയും ഇവിടെ ലഭിക്കും.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.