അബൂദബി: മേഘത്തിൽനിന്ന് കൂടുതൽ മഴ ഉൗറ്റിയെടുക്കാൻ യു.എ.ഇ ഇൗ വർഷം നടത്തിയത് 20 ക്ലൗ ഡ് സീഡിങ് ദൗത്യങ്ങൾ. ദേശീയ കാലാവസ്ഥ കേന്ദ്രത്തിെൻറ (എൻ.സി.എം) നേതൃത്വത്തിലുള്ള ഇ ൗ ദൗത്യങ്ങളിൽ കൂടുതലും കഴിഞ്ഞ രണ്ടാഴ്ചകൾക്കിടയിലായിരുന്നു. തുടർന്ന് ഫെബ്രുവ രി മാസത്തിൽ നല്ല മഴ ലഭിക്കുകയും ചെയ്തു. മേഘം കൂടുതൽ മഴ ചെലുത്തുന്നതിന് വേണ്ടിയുള്ള കൃത്രിമമായ രീതിയാണ് ക്ലൗഡ് സീഡിങ്. വർഷത്തിൽ ഏകദേശം 100 മില്ലീമീറ്റർ മാത്രം മഴ ലഭിക്കുന്ന യു.എ.ഇയെ സംബന്ധിച്ച് ഇൗ പ്രക്രിയ ഏറെ പ്രാധാന്യമുള്ളതാണ്.
കാർഷികാവശ്യത്തിന് ഇതു വഴി കൂടുതൽ ജലം ലഭിക്കും. ഉപ്പ് വേർതിരിച്ച് വെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിലും ചെലവ് കുറഞ്ഞ മാർഗമാണിത്. വിമാനത്തിൽനിന്ന് ഉപ്പുകല്ലുകൾ മേഘത്തിലേക്ക് തൊടുക്കുകയാണ് ക്ലൗഡ് സീഡിങ്ങിൽ ചെയ്യുന്നത്. ഇതോടെ വെള്ളത്തെ ഉപ്പ് ആകർഷിക്കും. ഇങ്ങനെയുള്ള ജലകണികകൾ കൂടിച്ചേരുകയും മഴയായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും. അതേസമയം, ഇതുവഴി എത്ര മഴ പെയ്തുവെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നും ഇതിന് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്നും എൻ.സി.എം അധികൃതർ പറയുന്നു. അൽെഎൻ േകന്ദ്രീകരിച്ചാണ് എൻ.സി.എം ക്ലൗഡ് സീഡിങ് നടത്തിയത്.
അനുയോജ്യമായ മേഘം റഡാറിൽ തെളിയുേമ്പാഴാണ് ദൗത്യനിർവഹണത്തിനായി വിമാനങ്ങൾ അയക്കുക. വേനൽക്കാലമാണ് ക്ലൗഡ് സീഡിങ് നടത്താൻ യോജിച്ചതെന്ന് എൻ.സി.എമ്മിലെ ക്ലൗഡ് സീഡിങ് മേധാവി ഖാലിദ് ആൽ ഉബൈദി പറയുന്നു. ഇൗ സമയത്ത് ഒമാനിൽനിന്ന് ഇൗർപ്പമുള്ള വായു വരുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. എൻ.സി.എമ്മിെൻറ അഭിപ്രായത്തിൽ തെളിഞ്ഞ അന്തരീക്ഷത്തിൽ മേഘത്തിൽനിന്ന് 35 ശതമാനം മഴയും പൊടിപടലമുള്ള അന്തരീക്ഷത്തിൽ 15 ശതമാനവും മഴ കൂടുതൽ പെയ്യിക്കാൻ ക്ലൗഡ് സീഡിങ്ങിലൂടെ സാധിക്കും. 1990കളിലാണ് രാജ്യത്ത് ക്ലൗഡ് സീഡിങ് ആരംഭിച്ചത്. ഒാരോ വർഷവും ഇത് വർധിപ്പിച്ചു വരികയാണ്. 2017ൽ 242 ദൗത്യങ്ങൾ നടത്തി. 2016ൽ 177 ആയിരുന്നു ദൗത്യങ്ങളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.