അബൂദബി: അവധിയാഘോഷത്തിൽ മുഴുകുന്ന കുസൃതികളെ സൂക്ഷിക്കണമെന്ന് പൊലീസിെൻറ മു ന്നറിയിപ്പ്. പരീക്ഷകൾക്ക് ശേഷം സ്കൂളുകൾ അടക്കാനിരിക്കെയാണ് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ രക്ഷിതാക്കൾക്ക് അബൂദബി പൊലീസിസ് മുന്നറിയിപ്പ്. ജനലിനരികെ മേശയും കസേരയും അടക്കമുള്ള ഫർണിച്ചറുകൾ ഇടരുതെന്നതാണ് ഇതിൽ പ്രധാനം. ഉയരമുള്ള കെട്ടിടങ്ങളിൽ നിന്ന് കുട്ടികൾ വീണ് മരിക്കുന്നത് പതിവായതോടെയാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. ചൂട് കുറഞ്ഞതോടെ ജനാലകൾ തുറന്നിടുന്നത് പതിവായിട്ടുണ്ട്.
ആരും ശ്രദ്ധിക്കാനില്ലാത്തപ്പോൾ ഇത്തരം സ്ഥലങ്ങളിലേക്ക് കുട്ടികൾ എത്തും. ജനാലയിലൂടെ എത്തിനോക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികൾ വീഴാറുള്ളത്. രണ്ട് മീറ്റർ ഉയരത്തിൽ നിന്ന് വീണാൽ പോലും കുട്ടികൾക്ക് മരണം സംഭവിക്കാം. ചില കെട്ടിടങ്ങളുടെ ജനാലകൾക്ക് ആളുകൾ അപകടത്തിൽ പെടാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. ജനാലകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും ഉപയോഗിക്കാതെ കിടക്കുന്ന ജനാലകൾ പൂട്ടിയിടണമെന്നും നിർദേശമുണ്ട്. രക്ഷിതാക്കളുടെ ശ്രദ്ധയാണ് ഏറ്റവും പ്രധാനമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.