ദുബൈ: പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര സ്പോർട്സ് കോൺഫറൻസിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറീനോ മുഖ്യാതിഥിയായി പെങ്കടുക്കും.ജനുവരി രണ്ട്, മൂന്ന് തീയതികളി ൽ നടക്കുന്ന കോൺഫറൻസിൽ ബ്രസീലിയൻ ഫുട്ബാൾ മാന്ത്രികൻ റൊണാൾഡോ, ജുവൻറസിെൻറ തുറുപ്പുചീട്ട് ബ്ലേസ് മറ്റ്യൂഡി എന്നിവരുൾപ്പെടെ തിളങ്ങുന്ന താരനിരയാണ് എത്തുക. മുഹമ്മദ് ബിൻ റാശിദ് അൽ മക്തും ഗ്ലോബൽ ഇനീഷ്യേറ്റിവ്സിെൻറ ഭാഗമായി കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തുമിെൻറ രക്ഷകർതൃത്വത്തിൽ ദുബൈ സ്പോർട്സ് കൗൺസിൽ ഒരുക്കുന്ന കോൺഫറൻസിൽ ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഫിഫ മേധാവി എത്തുന്നത്.
ഫുട്ബാളും സമ്പദ് വ്യവസ്ഥയും എന്നതാണ് ഇൗ വർഷത്തെ കോൺഫറൻസിെൻറ പ്രമേയമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് ഹരീബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഫുട്ബാൾ ഇതിഹാസങ്ങളെ വീണ്ടും ക്ഷണിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫുട്ബാൾ മേഖലക്കായി പുത്തൻ ഡിജിറ്റൽ തന്ത്രങ്ങൾ എന്ന വിഷയത്തിൽ ലിവർപൂൾ സി.ഇ.ഒ പീറ്റർ മൂർ, ഇറ്റാലിയൻ ക്ലബ് എ.എസ് റോമ മുൻ സി.ഇ.ഒ ഉമ്പർേട്ടാ ഗൻഡിനി, ഫേസ്ബുക്ക് ലൈവ് സ്പോർട്സ് മേധാവി പീറ്റർ ഹട്ടൻ എന്നിവരുൾക്കൊള്ളുന്ന സെഷനോടു കൂടിയാണ് പരിപാടിക്ക് തുടക്കം കുറിക്കുക. മലയാളിയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിലെ ക്ലബ് ലൈസൻസിങ് മേധാവിയുമായ അഡ്വ. മഹാജൻ വാസുദേവൻ നായരും പ
െങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.