യമനിലേക്ക് വാക്സിൻ അയക്കാനായി എത്തിച്ചപ്പോൾ
ദുബൈ: മഹാമാരിക്കെതിരായ യമെൻറ പ്രതിരോധത്തിന് കരുത്തുപകർന്ന് യു.എ.ഇ 60,000 കോവിഡ് വാക്സിനുകൾ അയച്ചു.യമനിലെ സൊകോത്ര ഗവർണറേറ്റിലേക്കാണ് ഇമറാത്തി റെഡ് ക്രസൻറ് വഴി വാക്സിൻ എത്തിക്കുക. ഇവിെടയാണ് ആദ്യമായി രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നത്.
റെഡ് ക്രസൻറ് യമൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൊകോത്രയിലെ ഖലീഫ ബിൻ സായിദ് ആശുപത്രി വഴി സൗജന്യമായാണ് കുത്തിവെപ്പ് നൽകുക.പ്രായമായവരും രോഗികളുമായ ആളുകൾക്കാണ് ആദ്യം വാക്സിൻ നൽകുക.
കുത്തിവെപ്പ് ആരംഭിക്കാത്തതിനാൽ ഇത്തരക്കാർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. അന്തരാഷ്ട്ര തലത്തിൽ മഹാമാരിക്കെതിരെ യു.എ.ഇ നിർവഹിക്കുന്ന മാനുഷിക സംഭാവനകളുടെ ഭാഗമായാണ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ വാക്സിൻ വിതരണം ചെയ്യുന്നത്.
യമനിലെ സൊകോത്രയിലെ ജനങ്ങൾക്ക് വിവിധ സഹായങ്ങൾ യു.എ.ഇ വർഷങ്ങളായി നൽകിപ്പോരുന്നുണ്ട്.2012ൽ ശൈഖ് സായിദ് ആശുപത്രി സ്ഥാപിച്ചത് ഇതിെൻറ ഭാഗമായിട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.