അബൂദബി: 11 വയസ്സുകാരെൻറ മൃതദേഹം അബൂദബിയിലെ കെട്ടിടത്തിന് മുകളിൽ കാണപ്പെട്ട സംഭവത്തിൽ പാക് പൗരൻ അറസ്റ്റിൽ. അസാൻ മജീദ് ജനൂജ എന്ന ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
ലൈംഗിക പീഡനനവും ശ്വാസംമുട്ടലുമാണ് മരണത്തിന് കാരമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം ആൽ ശരീഫി വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
അബൂദബി മുറൂർ റോഡിൽ താമസിക്കുന്ന പാകിസ്താൻ സ്വദേശി ഡോ. മജീദ് ജനൂജയുടെയും റഷ്യൻ സ്വദേശിനി റ്റാറ്റിയാന ക്രൂസിനയുടെയും മകനാണ് അസാൻ.
കുടുംബം താമസിക്കുന്ന കെട്ടിടത്തിെൻറ മുകളിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ജൂൺ ഒന്നിന് വൈകുന്നേരം പള്ളിയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ല. പിറ്റേന്ന് എ.സി നന്നാക്കാൻവന്ന ടെക്നീഷ്യന്മാരാണ് മൃതദേഹം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.