അബൂദബി: പ്രതിശ്രുത വധുവിെൻറ നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് യുവാവിന് നാലുവർഷം തടവ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മെറോക്കൻ യുവതിയാണ് പരാതിക്കാരി. ഇവരുടെ ഒാൺലൈൻ സൗഹൃദം വിവാഹ ആലോചനയിൽ എത്തുകയായിരുന്നു.
പിതാവ് വിവാഹത്തിന് അനുമതി നൽകിയെന്ന് അറിയിച്ചതിനെ തുടർന്ന് അബൂദബിയിലേക്ക് യുവതിക്ക് വരുവാൻ യുവാവ് സൗകര്യങ്ങൾ ഒരുക്കി നൽകി. യുവതി തെൻറ ബന്ധുക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. വിവാഹം ഒൗദ്യോഗികമാക്കാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ യുവതി വിസമ്മതിച്ചു. ഇതേ തുടർന്നാണ് ഭീഷണി ഉയർത്തിയത് എന്നാണ് പരാതി. യുവതിക്കെതിരെ പ്രതി ഭീഷണി നടത്തിയിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രോസിക്യുഷൻ ഹാജറാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. യുവതിക്ക് ഒരു വർഷത്തെ തടവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.