അബൂദബി : കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ ചൈന സന്ദർശനത്തിെൻറ ഭാഗമായി തലസ്ഥാന നഗരിയായ ബീജിങിൽ യു.എ.ഇ-^ചൈന ഉച്ചകോടി ആരംഭിച്ചു. ഇരു രാജ്യങ്ങളിലെയും ഭരണനായകർ, ഉന്നത ഉദ്യോഗസ്ഥർ, പൊതു-സ്വകാര്യ മേഖല സംരംഭകർ എന്നിങ്ങനെ അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. യു.എ.ഇയും ചൈനയും തമ്മിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 16 ധാരണാപത്രങ്ങളിലാണ് ഇന്നലെ ഒപ്പുവെച്ചത്. പ്രതിരോധം, വിദ്യാഭ്യാസം, സാേങ്കതിക വികസനം, തുറമുഖ ശാക്തീകരണം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും അടുത്ത പങ്കാളികളായി മാറുന്നതിെൻറ ഉദ്ഘോഷണം കൂടിയായിരുന്നു ധാരണാ പത്രങ്ങളുടെ വൈവിധ്യത്തിൽ പ്രകടമായത്.
കരാറുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇങ്ങിനെ:
പ്രതിരോധ, സൈനിക സഹകരണത്തിനുള്ള കരാർ: യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ്യിയും ഒപ്പിട്ടു. പരിസ്ഥിതി സംരക്ഷണവും പരിപാലനവും സംബന്ധിച്ച ധാരണാപത്രം: യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ചൈന പരിസ്ഥിതി പരിസ്ഥിതി മന്ത്രാലയവും ഒപ്പുവെച്ചു. നിർമിത ബുദ്ധി സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി ശാസ്ത്ര-സാങ്കേതിക സഹകരണ കരാർ: യു.എ.ഇ നിർമിതബുദ്ധി ഓഫീസും ചൈന ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഒപ്പുവെച്ചു.
ഭക്ഷ്യസുരക്ഷാ പുരോഗതി ഉറപ്പുവരുത്തുന്നതിനുള്ള രണ്ട് പദ്ധതികളുടെ സഹകരണവും സംയോജിത കാർഷിക സംവിധാനങ്ങളും സംബന്ധിച്ച കരാർ: ഭാവി ഭക്ഷ്യസുരക്ഷയ്ക്കുള്ള യു.എ.ഇ ഓഫീസും ഇന്നർ മംഗോളിയ സ്വയംഭരണ മേഖലയിലെ ചൈന കാർഷിക ഗ്രാമകാര്യ മന്ത്രാലയവും തമ്മിൽ ധാരണയായി. യുഎഇയെ പ്രതിനിധീകരിച്ച് മന്ത്രിശൈഖ് അബ്ദുല്ല ബിൻ സായിദും ചൈന കാർഷിക ഗ്രാമകാര്യ മന്ത്രി ഹാൻ ചാങ്ഫുവും, ഇന്നർ മംഗോളിയ സ്വയംഭരണ മേഖല ഗവൺമെൻറ് ചെയർപേഴ്സൺ ബു സിയാവോലിനും കരാറിൽ ഒപ്പുവെച്ചു.
ആഫ്രിക്കൻ ഭൂഖണ്ഡവുമായി വ്യാപാര-സാമ്പത്തിക-സഹകരണ-പ്രവർത്തന കരാർ : യു.എ.ഇയിലെ ചൈനീസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും ചൈന വാണിജ്യ മന്ത്രി സോങ് ഷാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. യു.എ.ഇ ഊർജ്ജ വ്യവസായ മന്ത്രാലയവും ചൈന നാഷണൽ എനർജി അഡ്മിനിസ്ട്രേഷനും (എൻ. എ. എ) ആണവോർജ്ജം സമാധാന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. യു.എ.ഇ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ പരിചയപ്പെടുത്തുന്നതിനുള്ള കരാർ: യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദിയും ചൈന കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മാ ജിയാൻഫിയും ഒപ്പുവെച്ചു.
അബൂദബി സാംസ്കാരിക ടൂറിസം വകുപ്പും നാഷണൽ മ്യൂസിയം ഓഫ് ചൈനയുമായി കരാർ: അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ സെയ്ഫ് മുഹമ്മദ് അൽ ഹാജരിയും നാഷണൽ മ്യൂസിയം ഓഫ് ചൈന ഡയറക്ടർ വാങ് ചുൻഫയും ഒപ്പുവെച്ചു.
അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ചൈന നാഷണൽ ഓഫ്ഷോർ ഓയിൽ കോർപ്പറേഷനും (സി.എൻ.ഒ.ഒ.സി) തന്ത്രപരമായ ചട്ടക്കൂട് ഉണ്ടാക്കുന്ന കരാർ. യുഎഇ സഹമന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സി.ഇ.ഒ യുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും സി.എൻ.ഒ.ഒ.സി ചെയർമാൻ യാങ് ഹുവയുമാണ് കരാർ ഒപ്പിട്ടത്. യു.എ.ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റിയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും (ജി.എ.സി.സി) പരസ്പര അംഗീകാര കരാർ: സംസ്ഥാന മന്ത്രി അഹമ്മദ് അലി അൽ സെയ്ഗും ജി.എ.സി.സിയുടെ ചുമതലയുള്ള മന്ത്രി നി യുഫെങും കരാർ ഒപ്പിട്ടു.
അബൂദബി ഗ്ലോബൽ ഡെവലപ്മെന്റ് മാർക്കറ്റും (എ.ഡി.ജി.എം), ചൈനയുടെ ദേശീയ വികസന-പരിഷ്കരണ കമ്മീഷനും (എൻ.ഡി.ആർ.സി) ചൈനീസ്-യു.എ.ഇ സംരംഭങ്ങളുടെ വ്യാപാര നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംസ്ഥാന മന്ത്രിയും എ.ഡി.ജി.എം ചെയർമാനുമായ അഹമ്മദ് അലി അൽ സെയ്ഗും എൻ.ഡി.ആർ.സി മന്ത്രി ഹെ ലിഫെങുമാണ് ഒപ്പുവെച്ചത്.
യഥാർത്ഥ വ്യവസായങ്ങളും സാമ്പത്തിക നിക്ഷേപങ്ങളും ഉൾപ്പെടെയുള്ള പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് സംയുക്ത പ്ലാറ്റ്ഫോം പര്യവേക്ഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാർ: ചൈന എവർബ്രൈറ്റ് ഗ്രൂപ്പുമായുള്ള ധാരണാപത്രം എവർബ്രൈറ്റ് ഗ്രൂപ്പ് ചെയർമാനും പാർട്ടി സെക്രട്ടറിയുമായ സിയാവെങ്ലിയും എ.ഡി.ജി.എംനുവേണ്ടി അഹമ്മദ് അലി അൽ സെയ്ഗും കരാർ ഒപ്പിട്ടു.
മിനാ അതിർ ബെൽറ്റ്, റോഡ് സംരംഭങ്ങൾ സുഗമമാക്കുന്നതിനും സി.എൻ.എൻ.സി യുടെ ആഗോളവത്ക്കരണ പദ്ധതികൾ വളർത്താൻ സഹായിക്കുന്നതിനും എ.ഡി.ജി.എമ്മും ചൈന നാഷണൽ ന്യൂക്ലിയർ കോർപ്പറേഷനും തമ്മിൽ സഹകരണ കരാർ ഒപ്പുവച്ചു. സി.എൻ.എൻ.സി ചെയർമാൻ യു ജിയാൻഫാങും അഹമ്മദ് അലി അൽ സെയ്ഗും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
അബൂദബി തുറമുഖങ്ങളും ചൈനയിലെ ജിയാങ്സു പ്രവിശ്യാ വിദേശ സഹകരണ നിക്ഷേപ കമ്പനിയും ഇൻഡസ്ട്രിയൽ കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ ചൈന നാഷണൽ ന്യൂക്ലിയർ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു
അബൂദബി ഖലീഫ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയും സിൻഗ്വ സർവകലാശാലയും തമ്മിൽ സംയുക്ത ഗവേഷണ സഹകരണ കരാർ: രണ്ട് സർവകലാശാലകളുടെയും പ്രതിനിധികൾ കരാർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.