അബൂദബി: പ്രവാസത്തിെൻറ തുടക്കത്തിലെ പ്രയാസങ്ങളെ അതിജീവിച്ച് പുരോഗതിയിലൂടെ കു തിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട് മൊയ്തീൻ കോയ നാട്ടിലേക്ക് മടങ്ങുന്നു. തൃശൂർ മ ന്ദലാംകുന്ന് ആയിഷ മൻസിലിൽ മൊയ്തീൻ കോയ 1979 മേയ് ഒമ്പതിനാണ് ദുബൈയിലെത്തിയത്.
ഹോട്ടൽ ജീവനക്കാരനായാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. 16 ദിർഹമായിരുന്നു ദിവസ ശമ്പളം. ഒരു ദിവസം 20 മണിക്കൂർ വരെ ജോലിയെടുക്കേണ്ടി വട്ടുണ്ട്. എ.സി ഇല്ലാത്ത മുറിയിലായിരുന്നു ഉറക്കം.
ഒരു വർഷത്തിന് ശേഷം അബൂദബിയിലെത്തി. അബൂദബി ദേശീയ എണ്ണക്കമ്പനിയിൽ (അഡ്നോക്) ജീവനക്കാരനായി. 19ഒാളം വർഷം ഇവിടെ പ്രവർത്തിച്ച ശേഷം എംപോസ്റ്റിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. ട്രാൻസ്പോർട്ട് കൺട്രോളറായായാണ് ഇപ്പോൾ ഇവിടെനിന്ന് വിരമിക്കുന്നത്്. കമ്പനി മൊയ്തീൻ കോയക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. വിവിധ രാജ്യക്കാരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചുവെന്നും സംതൃപ്തിയോടെയാണ് പ്രവാസം അവസാനിപ്പിക്കുന്നതെന്നും മൊയ്തിൻ കോയ പറയുന്നു. സ്വദേശികളുമായും വിദേശികളുമായും നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹസീനയാണ് മൊയ്തീൻ കോയയുടെ ഭാര്യ. മക്കൾ: നസീമ തസ്നീം, ഹംന നസ്റീൻ, ആയിഷ സനം (വിദ്യാർഥികൾ). ഫോൺ: 0505416500.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.