ദുബൈ: വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ എമിറേറ്റിലുടനീളമുള്ള എ.സി ബസ് ഷെൽട്ടറുകളിലും കാത്തിരിപ്പ് സൗകര്യങ്ങളിലും പരിശോധന നടത്തി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 621 സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന 895 ബസ് ഷെൽട്ടറുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. ഏറ്റവും ചൂട് കൂടുന്ന സമയങ്ങളിൽ എയർ കണ്ടീഷൻ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമായിരുന്നു ലക്ഷ്യം.
പൊതുജനങ്ങൾ ഉപയോഗിക്കുന്നതും പൊതുഗതാഗവുമായി ബന്ധമുള്ളതുമായ എല്ലാ സൗകര്യങ്ങളും പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനെറ ഭാഗമായാണ് പരിശോധന കാമ്പയിൻ സംഘടിപ്പിച്ചതെന്ന് ആർ.ടി.എയുടെ ബിൽഡിങ്സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ അബ്ദുറഹ്മാൻ അൽ ജനാഹി പറഞ്ഞു. 24 മണിക്കൂർ നീണ്ടു നിന്ന പരിശോധനകളിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തുകയും ഉടനടി ശരിയാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. പതിവ് പരിശോധനകൾ കൂടാതെയാണ് വേനൽ കാലത്തിന് മുന്നോടിയായുള്ള പരിശോധന. ഒരു യാത്രക്കാരനെ സംബന്ധിച്ച് ബസ് ഷെൽട്ടറുകൾ വെറും കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രമല്ലെന്നും പുറത്തെ ശക്തമായ ചൂടിൽ നിന്നുള്ള ആശ്വാസമേകുന്നതാണ്.
വേനൽകാലത്ത് എമിറേറ്റിലെ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. ഇതുമൂലം ശീതീകരണ സംവിധാനങ്ങളിലെ ചെറു തകരാറുകൾ പോലും വലിയ രീതിയിൽ യാത്രയെ ബാധിക്കും. പൊതു സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വൃത്തിയായ സൂക്ഷിക്കുന്നതിനുമായി പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ കാമ്പയിനും ആർ.ടി.എ നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടാൻ ആർ.ടി.എ ആപ്പിലുള്ള മദീനത്തി സർവിസ് ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.