ദുബൈ: നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകുന്നതാണ് ദുബൈയുടെ ശീലം. സർ ക്കാർ വകുപ്പുകളുെട നിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ദുബൈ കിരീടാവകാശിയ ും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ മാർക്കിട്ടപ്പോൾ വൈദ്യുതി-ജലവിതരണ വകുപ്പുകൾക്ക ് ഒന്നാം സ്ഥാനം.
പബ്ലിക് പ്രോസിക്യൂഷനാണ് ഏറ്റവും മോശം വിഭാഗമായി തെരഞ്ഞെടുക് കപ്പെട്ടത്. നാല് മാസം മുമ്പ് പ്രഖ്യാപിച്ചതനുസരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിലാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദിെൻറ പ്രഖ്യാപനം. ഉപഭോക്താക്കളുടെ തൃപ്തിയും സന്തോഷവും മുൻനിർത്തിയാണ് ഒാരോ വകുപ്പുകളെയും വിലയിരുത്തി മാർക്കിട്ടത്. 90.1 ശതമാനം പോയൻറ് നേടിയാണ് വൈദ്യുതി, ജലവിതരണ വകുപ്പ് ഒന്നാമതെത്തിയത്. 89.3 ശതമാനവുമായി റോഡ്, ഗതാഗത വകുപ്പ്, 88.6 ശതമാനവുമായി ആരോഗ്യ വിഭാഗം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചത് 77.8 ശതമാനം പോയൻറ് മാത്രം. 79.6 ശതമാനം നേടിയ ദുബൈ ലാൻഡ് ഡിപ്പാർട്ട്മെൻറും 81.8 ശതമാനവുമായി ദുബൈ കൾച്ചറൽ, കസ്റ്റംസ് വകുപ്പുകളും പിന്നാക്കം പോയി. 23 വകുപ്പുകളുടെ വിലയിരുത്തലിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നാക്കം പോയ വകുപ്പുകൾ രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. നിലവാരം മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം. താൻ വ്യക്തിപരമായി ഇക്കാര്യങ്ങൾ നിരീക്ഷിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നാലു മാസം മുമ്പ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം യു.എ.ഇയിലെ മികച്ച അഞ്ച് വിഭാഗങ്ങളെയും പിന്നാക്കം പോയ വകുപ്പുകളെയും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 600 കേന്ദ്രങ്ങളെ വിലയിരുത്തിയപ്പോൾ ഫുജൈറയിലെ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് ഒന്നാമതെത്തിയത്. അജ്മാനിലെ വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം സ്ഥാനവും നേടിയിരുന്നു.
ഫുജൈറയിലെ മനുഷ്യവിഭവ മന്ത്രാലയമാണ് ഏറ്റവും പിന്നിലായത്. ഇതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ ദുബൈ നഗരത്തിലെ സർക്കാർ വിഭാഗങ്ങളെ വിലയിരുത്തുമെന്ന് പ്രഖ്യാപിച്ചത്. പല ഒാഫിസുകളിലും മിന്നൽ പരിശോധന നടത്തുകയും തെറ്റായ പ്രവണതകൾക്കെതിരെ നടപടിയെടുക്കുകയും മികച്ച പ്രവർത്തനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.