ദുബൈ: സംസ്ഥാനത്തെ പതിനായിരക്കണക്കിന് പ്രവാസി വയോധികരുടെ ഏക ആശ്രയമായ പ്രവാസി പെൻഷൻ വിതരണം മൂന്നു മാസമായി മുടങ്ങിക്കിടക്കുന്നത് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് 'ഓർമ ദുബൈ' ആവശ്യപ്പെട്ടു. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയവരിൽ പലരും മരുന്നിനും നിത്യച്ചെലവുകൾക്കും ആശ്രയിക്കുന്നത് ഈ തുച്ഛമായ പെൻഷൻ തുകയാണ്. ഇത് മാസങ്ങളോളം വൈകുന്നത് അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിലേക്ക് കൃത്യമായി അംശാദായം അടച്ചവർക്കാണ് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നത്.
"നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ" എന്ന് വിശേഷിപ്പിക്കുന്ന സർക്കാർ, അവർ ദുരിതത്തിലാകുമ്പോൾ മൗനം പാലിക്കുന്നത് ക്രൂരമാണ്. പ്രവാസി പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.