ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സെലക്ഷനിൽ അട്ടിമറി ജയം കൈവരിച്ച ഇ.പി. ജോൺസൺ നയിക്കുന്ന വിശാല ജനകീയ മുന്നണിക്ക് മുന്നിൽ കടമ്പകളേറെ. സ്ഥാനം ഒഴിഞ്ഞ ഭരണ സമിതി അഭിമുഖികരിച്ച മെഡിക്കൽ ഇൻഷുറൻസ് പരാതികൾ മുതൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള സ്കൂൾ വരെയുള്ള കാര്യങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ അധികം വൈകാതെ തന്നെ ഭരണ സമിതി കൈകൊള്ളേണ്ടിവരും. അസോസിയേഷൻ അംഗങ്ങളിൽ നിന്നും ഷാർജയിലെ മലയാളി രക്ഷിതാക്കളിൽ നിന്നും ഈ കാര്യത്തിൽ മുൻ ഭരണസമിതി നേരിട്ട കടുത്ത എതിർപ്പാണ് വിശാല ജനകീയ മുന്നണിക്ക് വിജയപാത ഒരുക്കിയത്.
അസോസിയേഷൻ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ മത്സരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അഡ്വ. വൈ.എ. റഹീമും അബ്ദുല്ല മല്ലച്ചേരിയും കാഴ്ച്ചവെച്ചത്. റഹീം വിജയത്തിലേക്കെന്ന് ചില പത്രങ്ങൾ വാർത്തയും നൽകി. അർധരാത്രിയോടെയാണ് അഞ്ച് വോട്ടുകളുടെ ഭൂരിപക്ഷത്തിന് മല്ലച്ചേരി വിജയിച്ചതായ പ്രഖ്യാപനം വന്നത്. വിജയവിവരം ഗൾഫ്മാധ്യമം ഇന്നലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. 30 വർഷത്തിന് ശേഷമാണ് റഹീമില്ലാത്ത ഭരണ സമിതി അധികാരത്തിലേറുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ ട്രഷററായിരുന്ന നാരായണൻ നായരെ 261വോട്ടിെൻറ വ്യത്യാസത്തിൽ തോൽപ്പിച്ചാണ് ഇ.പി.ജോൺസൺ പ്രസിഡൻറ് പദമേറുന്നത്.
ട്രഷറർ സ്ഥാനത്തേക്ക് 147 വോട്ടിന് മുൻ ജനറൽ സെക്രട്ടറി കൂടിയായ കെ.ബാലകൃഷ്ണൻ ജയിച്ചു കയറി. 125 വോട്ടിെൻറ ഭൂരിപക്ഷമാണ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എസ്.എം.ജാബിറിന്. ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.സന്തോഷ് കെ.നായർക്ക് 189 വോട്ടിെൻറ ഭുരിപക്ഷമുണ്ട്.ജോ ട്രഷറർ ഷാജി ജോൺ 96 വോട്ടിെൻറ ഭുരിപക്ഷം നേടിയപ്പോൾ, ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട വി.കെ.പി. മുരളീധരൻ 243 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്. മാനേജിങ് കമ്മിറ്റി അംഗങ്ങളായിഅബ്ദു മനാഫ്, ടി.പി. അബ്ദുൽ ജബ്ബാർ, ഏബ്രഹാം ചാക്കോ, അജയ് കുമാർ എസ്.പിള്ള, എം.ഹരിലാൽ, പി.കെ. മുഹമ്മദ് ജാഫർ, മാധവൻ നായർ പാടി എന്നിവർ ജയിച്ചു. റഹീം വിഭാഗത്തിെൻറ പാനലിൽ നിന്ന് ജയിച്ച ഏക സ്ഥാനാർഥി മാധവൻ നായരാണ്.
മാസ് ഭാരവാഹിയായ അദ്ദേഹത്തിന് കാസർക്കോട് അംഗങ്ങളുടെ പിന്തുണയാണ് പിടിവള്ളിയായത്. കോൺഗ്രസ്, കെ.എം.സി.സി,യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെ സഹയാത്രികരാണ് വിശാല ജനകീയ മുന്നണിയുടെ സ്ഥാനാർഥികളിൽ അധികപേരും. സെലക്ഷെൻറ തുടക്കം മുതൽ മറ്റു ചില സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ നൽകിയ മികച്ച പിന്തുണ കൂടിയായപ്പോൾ വിശാല ജനകീയ മുന്നണി മിന്നുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. യു.എ.ഇയിലെ കോൺഗ്രസ് അനുഭാവികളുടെ വികാരത്തിനു വിരുദ്ധമായി ആരുമായും സഖ്യം ചേരാൻ അനുമതി നൽകിയ നിലപാട് തെറ്റാണെന്ന് തെളിയിക്കുന്ന ഫലമാണ് ഷാർജയിലേതെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.
പുതിയ ഭരണസമിതിയെ ദുബൈ കെ.എം.സി.സി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.