ഷംഷീർ വയലിലിന് ‘ചാരിറ്റബ്ൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം

ദുബൈ: യു.എ.ഇയിലെ പ്രമുഖ കമ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ ദുബൈയുടെ ഈ വർഷത്തെ ‘ചാരിറ്റബ്ൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്. സമൂഹത്തിനായി നിസ്വാർഥ ഇടപെടലുകൾ നടത്തുന്നവർക്ക് നൽകുന്ന പുരസ്കാരം ജനകീയ വോട്ടെടുപ്പിലൂടെയാണ് നിശ്ചയിച്ചത്.

ഇന്ത്യ കണ്ട ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിലൊന്നായ അഹ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബി.ജെ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ആറ് കോടി രൂപയുടെ അടിയന്തര സഹായം എത്തിച്ചതാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനർഹനാക്കിയത്.അഹ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് യുവ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ഡോ. ഷംഷീർ നൽകിയത്.

അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 3.5 ലക്ഷം വീതവും സഹായം ലഭ്യമാക്കി. യു.എ.ഇ ഇയർ ഓഫ് കമ്യൂണിറ്റി ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. യു.എ.ഇയിൽ വിവിധ മേഖലകളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന ദ ഗിവിങ് ഫാമിലി, അഷ്റഫ് താമരശ്ശേരി, അഹമ്മദ് അലി, ആയിഷ ഖാൻ, കെ 9 ഫ്രണ്ട്സ് ദുബൈ എന്നിവരായിരുന്നു ചാരിറ്റബ്ൾ ആക്ട് ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ. മൂന്നാഴ്ചയോളം നീണ്ട വോട്ടെടുപ്പിൽ പൊതുജനങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് ഡോ. ഷംഷീർ പുരസ്‌കാരത്തിന് അർഹനായത്. 

Tags:    
News Summary - Shamshir Viallil wins ‘Charitable Act of the Year’ award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.