ദുബൈ: സ്കൂൾ ബസുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വന്ന വൻ വർധന കണക്കിലെടുത്ത് വരുന്ന അധ്യയന വർഷത്തിൽ വിപുല സൗകര്യമൊരുക്കാൻ റോഡ് ഗതാഗത അതോറിറ്റി. സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിനു മുൻപായി 125 പുതിയ ബസുകളാണ് സജ്ജമാക്കുക. ദുബൈ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ബസുകളുടെ നടത്തിപ്പ് ചുമതല.
കഴിഞ്ഞ വർഷം7000 കുട്ടികളാണ് ദുബൈയിൽ സ്കൂൾ ബസുകൾ ഉപയോഗിച്ചിരുന്നത്. വരും വർഷം ഇത് 10000 ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
പൊതുഗതാഗത മേഖലയിൽ സ്കൂൾ ബസുകളുടെ പ്രാധാന്യം ഏറെ വലുതാണെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായിർ പറഞ്ഞു. 95 ബസുകൾ 22 സീറ്റുകളുള്ളവയാണ്. 10 ബസുകളിൽ32 സീറ്റും 20 ബസുകളിൽ 58 സീറ്റുമുണ്ട്.
പരിസ്ഥിതി സൗഹാർദമാണ് ഇവയെല്ലാം,എല്ലാ വാഹനങ്ങളിലും അത്യാധുനിക നിരീക്ഷണ-ട്രാക്കിങ് സിസ്റ്റം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അൽ തായിർ പറഞ്ഞു.
നിലവിൽ 5,922 സ്കൂൾ ബസുകളാണ് ദുബൈയിലുള്ളത്. 2020 ആകുേമ്പാഴേക്ക് 7,600ഉം പത്തു വർഷം കഴിയുേമ്പാൾ ഇരട്ടിയുമാകും ഇവയുെട എണ്ണം എന്നാണ് കണക്കു കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.