ജിദ്ദ: സൗദിയിൽ പൊതുമര്യാദ സംരക്ഷണ ചട്ടങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. അടുത്തിടെയാണ് സൗദി മന്ത്രി സഭ ഇതിനു അംഗീ കാരം നൽകിയത്. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴയുണ്ടാകും. പൊതു സ്ഥലങ്ങളിലാണ് നിയമം നടപ്പിലാക്കുക. സൂഖുകൾ, കച്ചവട സമുച്ചയങ്ങൾ, ഹോട്ടലുകൾ, റെസ്െറ്റാറൻറുകൾ, കഫേകൾ, മ്യൂസിയം, സിനിമ ഹാൾ, പ്രദർശന നഗരികൾ, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗാർഡനുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, ക്ലബുകൾ, നടപ്പാതകൾ, കോർണിഷ്, വാഹനങ്ങൾ എന്നിവിടങ്ങൾ നിയമത്തിെൻറ പരിധിയിലുൾപ്പെടും.
സൗദി സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും പൊതു സ്ഥലങ്ങളിലെത്തുന്നവർ പാലിക്കേണ്ടതുണ്ട്. പൊതു സ്ഥലങ്ങളിൽ പൊതുമര്യാദക്കെതിരായ ചിത്രങ്ങളോ, രൂപങ്ങളോ,അടയാളങ്ങളോ, വാക്കുകളോ രേഖപ്പെടുത്തിയ മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുക, പൊതു സ്ഥലങ്ങളിലെ ചുവരുകളിലും, വാഹനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതിയില്ലാതെ എഴുത്തുകളും ചിത്രങ്ങളും രേഖപ്പെടുത്തുക, പൊതു സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് പ്രയാസമോ ഭീഷണിയോ ഉണ്ടാക്കുന്ന വിധത്തിൽ വാക്കുകളിലും പ്രവർത്തനങ്ങളിലുമേർപ്പെടുക തുടങ്ങിയവ പൊതുമര്യാദ നിയമ ലംഘനമായി കണക്കാക്കും. ആഭ്യന്തരം, ടൂറിസം, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ ചേർന്നാണ് നിയമം നടപ്പിലാക്കുകയും ഏത് ഇനത്തിൽപ്പെട്ടതാണെന്ന് തീരുമാനിക്കുകയും ചെയ്യുക. നിയമ ലംഘനം നടത്തി ഒരു വർഷത്തിനിടയിൽ വീണ്ടും അതാവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാകുമെന്നും വ്യവസ്ഥയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.