അബൂദബി: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തൂക് കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈന് ദുബൈയിൽ അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. യു.എ സിെൻറ ഇറാഖ് അധിനിവേശത്തിന് മൂന്ന് മാസം മുമ്പ് തെക്കൻ ഇറാഖിലെ ബസറയിലെ വീട്ടിൽ രഹസ്യ സന്ദർശനം നടത്തിയാ ണ് അഭയം വാഗ്ദാനം ചെയ്തത്. എന്നാൽ, സദ്ദാം ഇൗ വാഗ്ദാനം നിരസിക്കുകയായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദിെൻറ ആത്മകഥയായ ‘എെൻറ കഥ’യിലാണ് (ഖിസ്സതീ) ഇൗ വെളിപ്പെടുത്തൽ.
വൈകാരിക പിരിമുറക്കമുള്ള ആ സംഭാഷണം അഞ്ച് മണിക്കൂർ നീണ്ടതായി ശൈഖ് മുഹമ്മദ് വിവരിക്കുന്നു. മിഡിലീസ്റ്റിൽ മറ്റൊരു സംഘർഷം ഒഴിവാക്കാനായിരുന്നു തെൻറ ദൗത്യം. സംഭാഷണത്തിനിടെ നാലു തവണ സദ്ദാം മുറി വിട്ടുപോയി. മികച്ച നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടും സദ്ദാം അഭയ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു. അന്തിമമായി ഇറാഖ് വിടാൻ സദ്ദാം നിർബന്ധിതനാവുകയാണെങ്കിൽ ദുബൈ അദ്ദേഹത്തിെൻറ രണ്ടാം നഗരമായിരിക്കുമെന്ന് സദ്ദാമിനോട് ശൈഖ് മുഹമ്മദ് പറഞ്ഞപ്പോൾ അദ്ദേഹത്തിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു^ ‘പക്ഷേ, ശൈഖ് മുഹമ്മദ്, ഞാൻ സംസാരിക്കുന്നത് ഇറാഖിനെ രക്ഷിക്കുന്നതിനെ കുറിച്ചാണ്, എന്നെ രക്ഷിക്കുന്നതിനെ കുറിച്ചല്ല.’ ഇത് പറഞ്ഞതിന് ശേഷം താൻ സദ്ദാമിന് കൂടുതൽ ബഹുമാനത്തോടെ കണ്ടതായും ശൈഖ് മുഹമ്മദ് പറയുന്നു. ‘ഞാൻ മടങ്ങിയപ്പോൾ സദ്ദാം എന്നെ വാഹനം വരെ അനുഗമിച്ചു. ഇത് അദ്ദേഹത്തിെൻറ പതിവല്ലെന്ന് ഞാൻ കേട്ടിരുന്നു.’ ഇറാൻ^ഇറാഖ് യുദ്ധകാലഘട്ടത്തിൽ (1980^88) സദ്ദാമുമായി നടത്തിയ കൂടിക്കാഴ്ചയും ശൈഖ് മുഹമ്മദ് പുസ്തകത്തിൽ അനുസ്മരിക്കുന്നു. ഇമറാത്തികൾ ഇറാനികളെ യുദ്ധത്തിൽ സഹായിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിനെ കുറിച്ച് അന്ന് അദ്ദേഹം പറഞ്ഞു.
‘എനിക്ക് അങ്ങയൈാരു റിപ്പോർട്ടിെൻറ ആവശ്യമില്ല, ഞാൻ താങ്കളുടെ മുന്നിലിരിക്കുകയാണ്. ആയുധങ്ങളുമായി പോയ കപ്പലുകളെ കുറിച്ചാണ് നിങ്ങൾ പറയുന്നതെങ്കിൽ അത് തെളിയിക്കാൻ ആരെയും വെല്ലുവിളിക്കുന്നു. അതല്ല, ഭക്ഷ്യ സഹായവുമായ പോയ കപ്പലുകളെ കുറിച്ചാണെങ്കിൽ അത് ശരിയാണ്. അതിന് ഇൗ റിപ്പോർട്ടുകളുടെ ആവശ്യമില്ല. കാരണം ഞങ്ങളുടെ കപ്പലുകൾ ഭക്ഷ്യ സഹായവുമായി ഇറാനിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ട്.’ തെൻറ ഇൗ വാക്കുകൾ ദൃഢമായിരുന്നുവെന്നും അത് സദ്ദാമിന് ആഘാതമേൽപിച്ചുവെന്നും ശൈഖ് മുഹമ്മദ് ഒാർക്കുന്നു.
ഇറാഖ് അധിനിവേശം ജോർജ് ഡബ്ല്യു ബുഷിെൻറ ലക്ഷ്യങ്ങളിലുണ്ടായിരുന്നുവെന്ന് താനറിഞ്ഞിരുന്നുവെന്നും ഇതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ശൈഖ് മുഹമ്മദ് പുസ്തകത്തിൽ വ്യക്തമാക്കി. സ്കൂളുകളും ആശുപത്രികളും റോഡുകളും നിർമിച്ച് ഇറാഖി ജനതക്ക് പിന്തുണ നൽകുന്ന പ്രയത്നങ്ങൾ തുടരണമെന്ന് ബുഷിനോട് ആവശ്യപ്പെട്ടു. എന്നാൽ, ശക്തിപ്രയോഗത്തിന് ബുഷിെൻറ മനസ്സ് തയാറെടുപ്പ് നടത്തിക്കഴിഞ്ഞിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.