ദുബൈ: യു.എ.ഇയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് മഴ കാരണമായി. ദുബൈയില്‍ പല റോഡുകളും ടണലും ഏറെ നേരം അടച്ചിടേണ്ടിവന്നു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലെ വെള്ളക്കെട്ടാണ് രാവിലെ ജോലിക്ക് പുറെപ്പട്ടവരെ റോഡില്‍ വരവേറ്റത്. ഷാര്‍ജക്കും ദുബൈക്കുമിടയിലെ മിക്ക റോഡുകളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. മണിക്കൂറുകള്‍ വൈകിയാണ് പലരും ലക്ഷ്യസ്ഥാനെത്തത്തിയത്. മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബൈ പല സ്കൂളുകളും നേരത്തേ അധ്യയനം അവസാനിപ്പിച്ച് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ദുബൈയില്‍ മാത്രം 10 മണിക്കൂറിനുള്ളില്‍ 154 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബൈ വിമാനത്താവളത്തിന് സമീപത്തെ മറാക്കിഷ് ടണല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിടേണ്ടിവന്നു. മഴ വിമാനഗതാഗതത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ചില വിമാനങ്ങളെ മാത്രമാണ് ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, വിമാനത്താവളത്തില്‍ സമയത്തിന് എത്താന്‍ കഴിയാതെ നിരവധി യാത്രക്കാര്‍ വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.