ദുബൈ: ‘‘നിങ്ങളാണ് ഇൗ നാട് നിർമിച്ചത്... ദുബൈ നഗരവും ഇവിടത്തെ വലിയ വലിയ കെട്ടിടങ്ങളു ം വിമാനത്താവളവും മെട്രോയുമെല്ലാം നിർമിക്കാൻ നിങ്ങളാണ് വിയർപ്പൊഴുക്കിയത്, നിങ് ങളുടെ രക്തവും സമയവുമാണ് ഇതിനായി ചെലവിട്ടത്. ഇൗ മഹാരാജ്യം കെട്ടിപ്പടുക്കാൻ പങ്കു വഹിച്ച നിങ്ങേളാരോരുത്തരെയും ഇന്ത്യൻ ജനതക്കുവേണ്ടി ഞാൻ അഭിവാദനം ചെയ്യുന്നു’’ - ദു ബൈ ജബൽ അലിയിലെ ലേബർ ക്യാമ്പിൽ തടിച്ചുകൂടി കാത്തുനിന്ന പതിനായിരക്കണക്കിന് തൊഴി ലാളികളോട് ഇൗ വാക്കുകളുമായാണ് എ.െഎ.സി.സി അധ്യക്ഷൻ രാഹുൽഗാന്ധി സംഭാഷണം ആരംഭിച്ചത്.
നിങ്ങളോട് ഏതു ഭാഷയിലാണ് സംസാരിക്കേണ്ടത് എന്ന ചോദ്യമായിരുന്നു മുഖവുര. മുത്തശ്ശി ഇന്ദിര ഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുേമ്പാൾ അനുവർത്തിച്ചിരുന്ന അതേ മാതൃകയിൽ. നിങ്ങളെ കാണാൻ വലിയ മനുഷ്യനെത്തിയിരിക്കുന്നുവെന്ന അനൗൺസ്മെൻറിനെയും മിടുക്കനായ നേതാവിെൻറ വിവേകം സ്ഫുരിക്കുന്ന വിനയഭാഷണംകൊണ്ട് രാഹുൽ തിരുത്തി. ആരും വലിയവരല്ലെന്നും നിങ്ങളെപ്പോലൊരുവനാണെന്നും പറഞ്ഞ രാഹുൽ ഇൗ സന്ദർശനം തെൻറ സൗഭാഗ്യമായി കരുതുന്നുെവന്നും കൂട്ടിച്ചേർത്തു.
ഞാൻ വന്നത് മൻ കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസ്സു തുറന്ന് കേൾക്കാനാണെന്നും പ്രതിയോഗിയുടെ പേരു പറയാതെ പരിഹസിച്ചതോടെ രാഹുലിലെ രാഷ്ട്രീയക്കാരനെയും ഏവരും കേട്ടു. നിങ്ങളുടെ ഉള്ളിലുള്ളത് എന്നോടു തുറന്നുപറയാൻ ഭയപ്പാട് വേണ്ട, ആവുംവിധമെല്ലാം നിങ്ങളെ സഹായിക്കാൻ ഞാനും എെൻറ പ്രസ്ഥാനവുമുണ്ടാവും. രാജ്യത്ത് പോർമുഖം തുറന്നു കഴിെഞ്ഞന്നും നിങ്ങെളല്ലാം ഒപ്പം വേണമെന്നും നാം വിജയിക്കാൻ പോകുകയാണെന്നുമുള്ള വാക്കുകളുമായാണ് ചെറു പ്രസംഗം അവസാനിപ്പിച്ചത്. ഒാവർസീസ് ഇന്ത്യൻ കോൺഗ്രസ് പ്രസിഡൻറ് ഡോ. സാം പിത്രോഡ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു.
വ്യാഴാഴ്ച വൈകീട്ട് യു.എ.ഇയിലെത്തിയ രാഹുൽ ഗാന്ധിയുടെ ദിവസം തുടങ്ങിയത് യു.എ.ഇയിലെ ഇന്ത്യൻ പ്രമുഖരുമൊത്തുള്ള പ്രഭാത ഭക്ഷണത്തോടെയാണ്. ഇന്ത്യൻ സ്ഥാനപതി ഡോ. നവ്ദീപ് സിങ് സുരി, ലുലു ഗ്രൂപ് മേധാവി എം.എ. യൂസുഫലി, ഫിനേബ്ലർ മേധാവി ഡോ. ബി.ആർ. ഷെട്ടി, െജംസ് ഗ്രൂപ് സ്ഥാപകൻ സണ്ണി വർക്കി, അമാനത്ത് ഹോൾഡിങ്സ് മേധാവി ഡോ. ശംസീർ വയലിൽ, ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയ പ്രമുഖരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.