ദുബൈ: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ സന്ദർശനത്തിന് പിന്നാലെ ഒമാൻ പൗരന്മാർക്ക് യു.എ.ഇയിൽനിന്ന് സന്തോഷ വാർത്ത. യു.എ.ഇയിൽ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ 2018 മുതൽ 2023 വരെയുള്ള അഞ്ചു വർഷത്തെ പിഴകൾ റദ്ദാക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിലെത്തിയ ഒമാൻ സുൽത്താന്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചിരുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ രാഷ്ട്രനേതാക്കൾ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും തീരുമാനിച്ചിരുന്നു. 129 ശതകോടി ദിർഹമിന്റെ നിക്ഷേപ പങ്കാളിത്തത്തിന് കരാറിലെത്തുകയും ചെയ്തിരുന്നു.
ബിസിനസ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റു കാര്യങ്ങൾക്കുമെല്ലാം ആയിരക്കണക്കിന് ഒമാൻ രജിസ്ട്രേഷൻ വാഹനങ്ങൾ ഓരോ വർഷവും യു.എ.ഇയിൽ വന്നുപോകുന്നുണ്ട്. പലർക്കും ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വലിയ ആശ്വാസമാണ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.