ദുബൈ: പുതിയ ടോൾഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമായതോടെ വരുമാനത്തിൽ വൻ വർധന നേടി ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്. കഴിഞ്ഞ വർഷം 230 കോടി ദിർഹമാണ് സാലിക്കിന്റെ ആകെ വരുമാനം. തൊട്ടുമുമ്പുള്ള വർഷം ഇത് 210 കോടി ദിർഹമായിരുന്നു. വരുമാനത്തിൽ 8.7 ശതമാനമാണ് വർധനയെന്ന് സാലിക് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 6.7 ശതമാനം വർധിച്ച് 127.9 കോടി ദിർഹമിലെത്തിയിട്ടുണ്ട്.
2024ൽ പിഴയിനത്തിലുള്ള വരുമാനം 9.3 ശതമാനം വർധിച്ച് 23.6 കോടിയായി. കഴിഞ്ഞ വർഷം നാലാം പാദത്തിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 14.5 ശതമാനം വർധിച്ച് 6.2 കോടിയാണ് ഈ പാദത്തിൽ പിഴയായി ലഭിച്ചത്. കഴിഞ്ഞ വർഷം മൊത്തം നിയമലംഘനത്തിൽ 5.4 ശതമാനം വർധന രേഖപ്പെടുത്തി. 7,30,00 നിയമലംഘനങ്ങളാണ് ഈ കാലയളവിൽ ഉണ്ടായത്. നാലാം പാദത്തിലെ ആകെ ടോൾ ട്രാഫിക്കിന്റെ 0.4 ശതമാനമാണ് മൊത്തം നിയമലംഘനങ്ങൾ.
കഴിഞ്ഞ വർഷത്തെ വരുമാനത്തിന്റെ 10.3 ശതമാനം പിഴയിനത്തിൽ നിന്നാണ്. ടോൾ ഫീസ് ഇനത്തിൽ എട്ട് ശതമാനത്തോടെ 199 കോടി ദിർഹമിന്റെ വരുമാനമാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള വർഷം ഇത് 184 കോടിയായിരുന്നു. നവംബറിൽ ബിസിനസ് ബേ, അൽ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിൽ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടാതെ ഫ്ലക്സിബർ നിരക്കും ജനുവരി ഒന്ന് മുതൽ സാലിക്ക് ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.