ദുബൈ: കുറച്ചു ദിവസമായി വേദന കൊണ്ട് കരയുമായിരുന്നു മുഹമ്മദ് കുട്ടിക്ക. എന്നാൽ ഇന്നലെ കരഞ്ഞത് ആശ്വാസം കൊണ്ടാണ്. ആരെന്നുപോലുമറിയാത്ത കുറെ മനുഷ്യർ തനിക്കായി നൽകിയ സ്നേഹം കണ്ട് സന്തോഷം അടക്കാൻ വയ്യാഞ്ഞിട്ടാണ്. മലപ്പുറം തിരൂർ പുതുപ്പള്ളിയിലെ കെ.വി. മുഹമ്മദ് കുട്ടി കോവിഡ് ബാധിച്ചതിനു പിന്നാലെ സ്ട്രോക്ക് വന്ന് തളർന്ന് വീഴുകയായിരുന്നു.
മെയ് മാസം 19 മുതൽ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ സ്ട്രച്ചറിൽ നാട്ടിലെത്തിക്കാനായിരുന്നു യു.എ.ഇയിലെ സന്നദ്ധ പ്രവർത്തകരുടെ ആദ്യ ശ്രമം. മുഹമ്മദ് കുട്ടിക്കും അനുഗമിക്കുന്ന നഴ്സിനും ജൂൺ 30ാം തീയതിയിലെ വിമാന ടിക്കറ്റുമൊരുക്കി കാത്തു നിന്നു സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടി,എയർ ഇന്ത്യ കാർഗോ ജനറൽ മാനേജർ കരീം, അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലിങ്ങൽ, നിജിൽ ഇബ്രാഹിം, സക്കരിയ നരിക്കുനി തുടങ്ങിയവർ. പക്ഷേ അന്ന് യാത്ര സാധ്യമായില്ല.
എല്ലാവർക്കും വല്ലാത്ത സങ്കടം തോന്നിയിരുന്നു അന്ന്, പക്ഷേ കൂടുതൽ സൗകര്യപ്രദവും സന്തോഷകരവുമായ യാത്ര ഒരുക്കാൻ വേണ്ടിയാവണം അന്ന് മുടക്കം സംഭവിച്ചതെന്ന് ബഷീർ തിക്കോടി ഗൾഫ് മാധ്യമത്തോടു പറഞ്ഞു. പത്തു ദിവസം കൊണ്ട് ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട കുട്ടിക്ക സ്ട്രെച്ചറിൽ കിടന്നല്ല വീൽ ചെയറിൽ ഇരുന്നാണ് ഇത്തിഹാദ് വിമാനത്തിൽ ബിസിനസ് ക്ലാസ് യാത്ര ചെയ്തത്. ജോലി ചെയ്തിരുന്ന നാഗ കൺസ്ട്രക്ഷൻസ് കമ്പനി നന്നായി പിന്തുണച്ചു. വിസ കാൻസൽ ചെയ്യാതെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.
ആരോഗ്യം വീണ്ടെടുത്ത് വീണ്ടു വരികയാണെങ്കിൽ താങ്കൾക്ക് ഇൗ സ്ഥാപനത്തിൽ േജാലി ഉണ്ടാകും എന്ന ഉറപ്പു നൽകിെക്കാണ്ട്. ഫയാസ് ഡിപ്സീ ഫുഡ്സ്, ലിയോടെക് സിദ്ദീഖ്, തൽഹത്ത് ഫോറം ഗ്രൂപ്പ്, മുർഷിദ് ഗ്രൂപ്പ് എം.ഡി ഷാഫി തുടങ്ങിയവരുടെ പിന്തുണ ഇൗ യാത്രക്ക് തുണയായതായി ബന്ധുക്കളായ സൈദും അൻവറും പറഞ്ഞു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തിന് തുടർചികിത്സ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.