ദുബൈ: ഇന്ത്യയിലും വിദേശത്തുമായി 20,000 തൊഴിലവസരങ്ങളുമായി മലയാളി സ്ഥാപനമായ ഫെസ്കോ ഗ്രൂപ്. 10,000 കോടി മൂല്യം വരുന്ന 78 പുതിയ പദ്ധതികളിലൂടെയാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രോജക്ട് മാനേജ്മെന്റ് മേഖലകളിലാണ് തൊഴിലവസരങ്ങൾ. ആദ്യഘട്ടത്തില്‍ മലബാര്‍ മേഖലയിലായി 10 പദ്ധതികൾ ആരംഭിക്കും. തുടര്‍ന്ന് 2028നുള്ളില്‍ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലായി 14 പ്രോജക്ടുകള്‍ കൂടി നടപ്പാക്കാനാണ് ഫെസ്കോ ഗ്രൂപ് പദ്ധതിയിടുന്നത്.
2030നുള്ളില്‍ പ്രവര്‍ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലായി 30 പദ്ധതികൾ നടപ്പാക്കും.
അവസാനഘട്ടമായി, ദുബൈ, ഷാര്‍ജ തുടങ്ങിയ അന്താരാഷ്ട്ര ബിസിനസ് ഹബുകളില്‍ ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 22 പ്രോജക്ടുകള്‍ നടപ്പാക്കാനാണ് ഫെസ്കോ ലക്ഷ്യമിടുന്നത്. ഫെസ്കോ ഗ്രൂപ്പിന്റെ വിഷന്‍ 2040 പ്രഖ്യാപനച്ചടങ്ങ് ‘ഫെസ്കോ ദ ഫ്യൂച്ചര്‍’ ദുബൈ മിലേനിയം പ്ലാസ ഹോട്ടലിൽ വെച്ച് നടക്കും. ചടങ്ങില്‍ അന്തര്‍ദേശീയ, ദേശീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.