ഷാർജ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്കാരിക വിനിമയ മേളയായ ‘ഗൾ ഫ് മാധ്യമം’ കമോൺ കേരളയുടെ രണ്ടാം അധ്യായത്തിന് ഇന്ന് ഷാർജയിൽ കൊടിയേറും. വൈകീട് ട് അഞ്ചു മണിക്ക് കമോൺ കേരള മുഖ്യ രക്ഷാധികാരിയായ ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
ദുബൈ കോൺസൽ ജനറൽ വിപുൽ, ഷാർജ റൂളേഴ്സ് കോർട്ട് ഒാഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ലുലു ഗ്രൂപ് മേധാവി എം.എ. യൂസുഫലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സമൂഹവുമായി സംവദിക്കും.
കമോൺ കേരളയിലെ പ്രദർശനം രാവിലെ 11 മണിക്കും മുഖ്യ ആകർഷകങ്ങളിലൊന്നായ ബിസിനസ് കോൺക്ലേവ് ഉച്ചക്ക് രണ്ടുമണിക്കും ആരംഭിക്കും. 1.6 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഷാർജ എക്സ്പോ സെൻററിൽ തയാറാക്കിയ നഗരിയിൽ 200 ലേറെ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കേരള ടൂറിസം, കുടുംബശ്രീ, ഒഡേപക്, കണ്ണൂർ എയർപോർട്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ത്യയിലെയും അറബ് മേഖലയിലെയും വിവിധ വ്യവസായ സംരംഭകരും വ്യാപാരമേളയിൽ അണിനിരക്കുന്നു. കഴിഞ്ഞ വർഷം 1.6 ലക്ഷം പേർ എത്തിയ മേളയിൽ ഇക്കുറി രണ്ടുലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.