അബൂദബി: പ്രമുഖ റിട്ടെയിൽ ഗ്രൂപ്പായ ലുലുവിെൻറ 189ാമത് ഹൈപ്പർ മാർക്കറ്റ് പശ്ചിമ അബൂദബിയിലെ ഗയാത്തിയിൽ തുറന്നു. അൽ ദഫ്രയിലെ ഗയാത്തി മാളിൽ 56,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിെൻറ ഉദ്ഘാടനം ഗയാത്തി മുനിസിപ്പാലിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് സുവൈദ് അൽ മൻസൂരി നിർവഹിച്ചു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയും സീനിയർ മാനേജ്മെൻറ് അംഗങ്ങളും പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയടക്കമുള്ള പ്രതിനിധികൾ വെർച്വലായാണ് ചടങ്ങിൽ സംബന്ധിച്ചത്.
ലുലുവിെൻറ പ്രവർത്തനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ഭാവിയിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ ജി.സി.സി രാജ്യങ്ങളിലും ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആരംഭിക്കുമെന്ന് എം.എ. യൂസുഫലി അറിയിച്ചു. അബൂദബിയിലെ വിവിധ പ്രദേശങ്ങളിൽ 12 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും ഗൾഫ് രാജ്യങ്ങളിലെ റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വെല്ലുവിളികൾക്കിടയിലും രാജ്യം ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ നേതൃത്വത്തിൽ സമ്പദ് വ്യവസ്ഥ വേഗത്തിൽ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും യൂസുഫലി ചൂണ്ടിക്കാട്ടി. ഫ്രഷ് ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ശേഖരമാണ് പശ്ചിമ അബൂദബിയിലെ ജനങ്ങൾക്കായി ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.