അബൂദബി: യുവതിയുടെ ലാപ്ടോപ് മോഷ്ടിച്ചയാളോട് 20,000 ദിര്‍ഹം കൂടി നഷ്ടപരിഹാരം നല്കാന് അബൂദബി സിവില്‍ ഫാമിലി ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി. നേരത്തേ ക്രിമിനല്‍ കോടതി പ്രതിയോട് പരാതിക്കാരിക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമാണ് യുവതി സിവില്‍ കോടതിയെ സമീപിച്ചത്.
ലാപ്ടോപ് മോഷ്ടിച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി 21,399 ദിര്‍ഹം ഈടാക്കി നല്‍കണമെന്നാണ് യുവതി സിവില്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേസിലെ പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍, പ്രതി യുവതിയുടെ ലാപ്ടോപ് മോഷ്ടിച്ചത് കോടതിക്ക് സംശയലേശമന്യേ ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിച്ചത്.
ഇതിനു പുറമേ പരാതിക്കാരിയുടെ കോടതിച്ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.