ദുബൈ: വിമാനക്കമ്പനികളുടെ പിടിപ്പില്ലായ്മയും ആസൂത്രണക്കുറവും യു.എ.ഇയിൽ നിന്ന് ഇ ന്ത്യയിലേക്കുള്ള വിമാന യാത്ര ദുരിതമാക്കുന്നു. ദുബൈ^ കോഴിക്കോട് റൂട്ടിൽ എയർഇന്ത്യ വിമാനങ്ങൾ വൈകുന്നത് പുതുമയല്ലാതായിക്കഴിഞ്ഞു.
മുെമ്പാക്കെ വിമാനം എത്ര വൈകുമെ ന്ന് മുൻകൂട്ടി അറിയിക്കുമായിരുന്നുവെങ്കിൽ ഇപ്പോൾ ആ പതിവും നിലച്ചിട്ടുണ്ട്. രാവി ലെ പുറപ്പെടേണ്ടയാണെങ്കിലും വൈകിട്ട് മാത്രമെ പോകൂ എന്ന അവസ്ഥ കൂടി കണക്കാക്കി തയാറ െടുപ്പോടെ വിമാനത്താവളത്തിൽ എത്തേണ്ട സ്ഥിതിയിലാണ് യാത്രക്കാർ. തിങ്കളാഴ്ച 1.45 ന് േപാകേണ്ട എയർ ഇന്ത്യ വിമാനം പുറെപ്പട്ടത് വൈകിട്ട് അഞ്ചിനാണ്.
രാവിലെ 11 ന് വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം വൈകുമെന്ന് യാത്രക്കാർ അറിയുന്നത്. തുടർന്ന് വൈകിട്ട് വരെ വിമാനത്താവളത്തിൽ കഴിയേണ്ട സ്ഥിതിയിലായി യാത്രക്കാർ. അധികൃതരോട് ചോദിക്കുേമ്പാൾ പരസ്പര വിരുദ്ധമായ മറുപടിയാണ് കിട്ടുന്നതെന്ന് യാത്രക്കാർ പറയുന്നു. രണ്ടും മൂന്നും മണിക്കൂർ വൈകുന്നത് പതിവായതോടെ അതിൽ കൂടുതൽ വൈകുേമ്പാൾ മാത്രമാണ് കോഴിക്കോേട്ടക്കുള്ള യാത്രക്കാർ ആശങ്കാകുലരാകുന്നത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിെൻറ സീറ്റുകളുടെ വെട്ടിക്കുറച്ചത് കഴിഞ്ഞയാഴ്ച ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ഉറപ്പാക്കി വിമാനത്താവളത്തിൽ എത്തിയ നിരവധി പേരുടെ യാത്ര ഇതോടെ തടസ്സപ്പെട്ടിരുന്നു.
ബോയിങ് 777 ആണ് ഇപ്രകാരം റദ്ദാക്കി എയർബസ് 320 വിമാനത്തിലാണ് യാത്ര പുറപ്പെട്ടത്. മുന്നൂറിലധികം യാത്രക്കാർ പോകേണ്ട വിമാനമാണ് അവസാന നിമിഷത്തിൽ 170 ഓളം പേർ യാത്രചെയ്യുന്ന ചെറിയ വിമാനത്തിലേക്ക് മാറ്റിയതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
അതിനിടെ അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽനിന്നും തിരിച്ചുമുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവെയ്സ് നിർത്തിവച്ചു. മുന്നറിയിപ്പില്ലാതെ വിമാന സർവീസ് റദ്ദാക്കിയത് നിരവധിയാളുകളുടെ യാത്ര ദുരിതത്തിലാക്കി. അബൂദബിയിൽ നിന്ന് നിലവിൽ മുംബൈ, ഡൽഹി സെക്ടറിലേക്ക് പ്രതിദിന സർവീസുണ്ടായിരുന്നത്.
നടത്തിപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് എയർലൈൻ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇത്തിഹാദ് എയർവെയ്സ് വിമാനങ്ങൾ സർവീസ് നടത്തുന്ന സെക്ടറിലേക്ക് പകരം യാത്രാ സൗകര്യം ഒരുക്കാമെന്നും താൽപര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്നും അവർ പറഞ്ഞു. വിവരങ്ങൾക്ക് 00971 600 555666 നമ്പറിൽ ബന്ധപ്പെടണം.
ദുബൈയിൽ നിന്ന് ഡൽഹി, മുംബൈ സെക്ടറുകളിലേക്കുള്ള അവശേഷിക്കുന്ന സർവീസുകളും ജെറ്റ് എയർവെയ്സ് വെട്ടിക്കുറച്ചിരുന്നു. മുംബൈയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുണ്ടായിരുന്നത് അഞ്ച് ആക്കിയും ഡൽഹിയിലേക്ക് നാല് സർവീസുണ്ടായിരുന്നത് രണ്ട് ആക്കിയുമാണ് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.