ദുബൈ: യു.എ.ഇ മഹത്തായ ബഹുസ്വരത നേടിയെടുത്തത് സഹിഷ്ണുതയിലൂടെയാണെന്നും ആ സഹിഷ്ണു ത ഇസ്ലാമിെൻറ അടിസ്ഥാന വികാരവും ഭാവവുമാണെന്നും യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല്നഹ്യാന് പറഞ്ഞു. ദുബൈ കെ.എം.സി.സി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സഹിഷ്ണുതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മളെല്ലാം ചേര്‍ന്നാണ് ഈ രാജ്യത്തെ വികസിപ്പിച്ചെടുത്തത്. അതിൽ ഇന്ത്യക്കാര്‍, വിശേഷിച്ചും മലയാളികളുടെ പങ്ക് വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലുലു ഗ്രൂപ് ഇൻറര്‍നാഷനല്‍ ചെയര്മാന് എം.എ യൂസുഫലി എന്നിവര്‍ മുഖ്യാതിഥികളായി. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സി.ഡി.എ ദുബൈ ഡി.ജി അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ദുബൈ എമിഗ്രേഷന്‍ ഡി.ജി. മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ പ്രേംചന്ദ്, ഡോ. എം.കെ മുനീര്‍ എം.എൽ.എ, എം.സി ഖമറുദ്ദീന് എം.എൽ.എ, മലപ്പുറം ജില്ല മുസ്ലിം ലീഗ് ജന. സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി. പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി മുസ്തഫ വേങ്ങര സ്വാഗതവും ഹംസ തൊട്ടി നന്ദിയും പറഞ്ഞു. തുടർന്ന് കണ്ണൂര്‍ ഷരീഫിെൻറ നേതൃത്വത്തില്‍ ‘ഇശല്‍ രാവ്’ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.