അബൂദബി: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ മോചിപ്പിക്കാമെന്നു വാക്കുനല്കി യുവതിയില്‍ നിന്ന് തട്ടിയെടുത്ത 15,800 ദിര്‍ഹം തിരികെ നല്കാന് പ്രതിക്ക് നിര്‍ദേശം നല്കി കോടതി. ഇതിനുപുറമേ പരാതിക്കാരിക്ക് 1500 ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും അഭിഭാഷകന്റെ ഫീസും വഹിക്കണമെന്നും പ്രതിയോട് കോടതി ഉത്തരവിട്ടു.
തന്റെ ഭര്‍ത്താവിന്റെ ജയില്‍ മോചനത്തിനുവേണ്ടി ഇടപെടാമെന്നു വാക്കുനല്‍കിയായിരുന്നു പ്രതി പണം വാങ്ങിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ക്രിമിനല്‍ കോടതിയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന് സിവില്‍ കേസ് ഫയല്‍ ചെയ്തത്.
അതേസമയം പ്രതി കോടതിയില്‍ ഹാജരാവുകയോ പണം യുവതിക്ക് തിരികെ നല്‍കിയെന്നതിന്റെ തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് കോടതി പ്രതിയോട് യുവതിയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്കാന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.