‘ഗ്രാൻഡ് ഓണം 2025’ ആഘോഷം

ദുബൈ: എമിറേറ്റിലെ ഗ്രാൻഡ്വെൽഡ് ഷിപ്പ്യാഡ് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാൻഡ് ഓണം 2025 ദുബൈ അൽസാഹിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചെണ്ടമേളത്തോടൊപ്പം താലപ്പൊലി, പുലികളി, കുമ്മാട്ടിക്കളി, തെയ്യം, വെളിച്ചപ്പാട് തുടങ്ങിയ കലാപ്രകടനങ്ങളോടെ ഘോഷയാത്ര നടന്നു. തുടർന്ന് സീക് മേളം അവതരിപ്പിച്ച ശിങ്കാരിമേളം, മുവെല്ല ബ്യൂട്ടീസ് അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി, ക്ലാസിക്കൽ ഡാൻസ് ഗ്രാൻഡ്‌വെൽഡ് കലാകാരന്മാരുടെ നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.

പരിപാടിയുടെ സമാപനത്തിൽ ബീറ്റ്സ് ഓഫ് ഗൾഫ് ഗാനമേള അവതരിപ്പിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. മുഖ്യാതിഥി അബ്ദുല്ല സുൽത്താൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി നൗഫൽ ഖാലിദ്, മുഹമ്മദ് മിൻമോൻ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംലൻ ഉണ്ണി സ്വാഗതവും ക്യാപ്റ്റൻ വിജിത്ത് നന്ദിയും അറിയിച്ചു. വിവിധ പരിപാടികൾക്ക് ഓണം കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Tags:    
News Summary - ‘Grand Onam 2025’ celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.