അബൂദബി: ശമ്പള കുടിശ്ശികയും അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളിക്ക് 2,95,589 ദിര്‍ഹം നല്കാന് അബൂദബി ലേബര്‍ കോടതി കമ്പനിക്ക് നിര്‍ദേശം നല്കി. ആനുകൂല്യം നിഷേധിച്ച ജീവനക്കാരൻ കമ്പനിക്കെതിരെ മാനവ വിഭവ ശേഷി മന്ത്രാലയത്തിനും സ്വദേശിവത്കരണ തൊഴില്‍ വകുപ്പിനും പരാതി നല്‍കിയെങ്കിലും തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് കേസ് ലേബര്‍ കോടതിയിലേക്ക് റഫര്‍ ചെയ്തത്.
മുപ്പത് വര്‍ഷത്തോളം തൊഴിലാളി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 1,11,047 ദിര്‍ഹം ശമ്പള കുടിശ്ശികയായും 1,95,000 ദിര്‍ഹം സര്‍വിസ് കാല ആനുകൂല്യമായും നല്‍കണമെന്നായിരുന്നു തൊഴിലാളിയുടെ ആവശ്യം.6500 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 11500 ദിര്‍ഹമായിരുന്നു തൊഴിലാളിയുടെ പ്രതിമാസ ശമ്പളം. തൊഴിലാളി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി അനുകൂല വിധി പ്രസ്താവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.