അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാനും ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡും അബൂദബിയില്‍ കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി മേഖലയിൽ സമഗ്ര സമാധാനം കൈവരിക്കുന്നതിനും ഇതിലൂടെ മേഖലയില്‍ സുസ്ഥിരത പുനഃസ്ഥാപിക്കാനുമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ട അനിവാര്യതയെക്കുറിച്ച് ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞു. അക്രമങ്ങളും സംഘര്‍ഷങ്ങളും നിര്‍ത്തേണ്ടതിന്റെയും സിവിലിയന്മാരുടെ ജീവന് രക്ഷിക്കേണ്ടതിന്റെയും ഗസ്സയിലെ ജനങ്ങള്‍ക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ അടിയന്തരമായി ദുരിതാശ്വാസ സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.