മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യയെ തോൽപ്പിച്ച് നെതർലൻഡ്സ് കിരീടം ചൂടി. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ ഇന്ത്യയെ 7-2നാണ് തകർത്തത്. കളിയുടെ ആദ്യം മുതലേ ഇന്ത്യയെ നിഷ്പ്രഭമാകുന്ന പ്രകടനമായിരുന്നു നെതർലൻഡ്സ് നടത്തിയിരുന്നത്. തുടക്കംമുതൽ ആക്രമിച്ചു കളിച്ച നെതർലൻഡ്സ് ആദ്യ മിനിറ്റുകളിൽതന്നെ ഗോൾ നേടുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഒപ്പം നെതർലൻഡ്സ് ഗോളിയുടെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് വില്ലനായി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ എതിരില്ലാത്ത ആറുഗോളിനു പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് പ്രതീക്ഷ നൽകിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ ഇന്ത്യക്കായില്ല. വാരാന്ത്യദിനമായതിനാൽ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാർ കളികാണാൻ എത്തിയിരുന്നു.
അതേസമയം പുരുഷവിഭാഗത്തിന്റെ പോരാട്ടങ്ങൾക്കു ഞായറാഴ്ച തുടക്കമാകും. ഇന്ത്യ പൂൾ ബിയിൽ ഈജിപ്ത്, സ്വിറ്റ്സർലൻഡ്, ജമൈക്ക എന്നിവരോടൊപ്പമാണ്. ഒമാൻ പൂൾ ഡിയിലാണ്. മലേഷ്യ, ഫിജി, യു.എസ്.എ ടീമുകളാണ് കൂടെയുള്ളത്. പൂൾ എയിൽ നെതർലൻഡ്സ്, പാകിസ്താൻ, പോളണ്ട്, നൈജീരിയയും സിയിൽ ആസ്ട്രേലിയ, ന്യൂസിലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, കെനിയ ടീമുകളുമാണ് വരുന്നത്. ജനുവരി 28ന് സ്വിറ്റ്സർലൻഡിനെതിരെയാണു ഇന്ത്യയുടെ ആദ്യ മത്സരം. അന്നേദിവസം ഈജിപ്തുമായും ഏറ്റുമുട്ടും. ആഥിതയരായ ഒമാൻ മലേഷ്യ, ഈജിപ്ത് ടീമുകളുമായും അങ്കം കുറിക്കും
പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യ പൂൾ ബിയിൽ ഈജിപ്ത്, സ്വിറ്റ്സർലൻഡ്, ജമൈക്ക എന്നിവരോടൊപ്പമാണ്. ഒമാൻ പൂൾ ഡിയിലാണ്. മലേഷ്യ, ഫിജി, യു.എസ്.എ ടീമുകളാണ് കൂടെയുള്ളത്. പൂൾ എയിൽ നെതർലൻഡ്സ്, പാകിസ്താൻ, പോളണ്ട്, നൈജീരിയയും സിയിൽ ആസ്ട്രേലിയ, ന്യൂസിലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, കെനിയ ടീമുകളുമാണു വരുന്നത്. ഇന്ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അന്നേദിവസം ഈജിപ്തുമായും ഏറ്റുമുട്ടും. ആതിഥേയരായ ഒമാൻ മലേഷ്യ, ഈജിപ്ത് ടീമുകളുമായും അങ്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.