ദുബൈ: നാല് കോടി ദിർഹം ചെലവിൽ ഒട്ടകങ്ങൾക്ക് വേണ്ടി മാത്രമായി തുറന്ന ലോകത്തെ ആദ്യ ആശുപത്രി ദുബൈയിൽ പ്രവർത്തനം തുടങ്ങി. അന്താരാഷ്ട്ര നിലവാരമുള്ള മൃഗ ഡോക്ടർമാരെ നിയമിച്ചിരിക്കുന്ന ഇവിടെ ഒരേ സമയം 20 ഒട്ടകങ്ങളെ ചികിൽസിക്കാം. അറബ് സംസ്ക്കാരത്തിൽ ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണ് ഒട്ടകങ്ങൾക്ക് ഉള്ളത്. ഒട്ടകങ്ങളുടെ ഒാട്ടമൽസരവും സൗന്ദര്യ മൽസരവും നടക്കുന്ന പ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് ഡോളർ വിലയാണ് മികച്ച ഒട്ടകങ്ങൾക്ക് ലഭിക്കാറ്.
ഒട്ടക ഒാട്ടം നടത്തി ആനന്ദിക്കുക മാത്രമല്ല മറിച്ച് അവക്ക് അർഹമായ പരിചരണം നൽകേണ്ടത് കൂടിയുണ്ടെന്ന് ആശുപത്രി ഡയറക്ടർ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. ചികിൽസ പൂർത്തിയായ ഒട്ടകങ്ങളെ ഒാടിക്കാൻ ചെറിയ റേസിങ് ട്രാക്കും ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. ശസ്ത്രക്രീയക്ക് 1000 ഡോളറും എക്സ്റേ, അൾട്രാസൗണ്ട് സ്കാനിങ് എന്നിവക്ക് 110 ഡോളറുമാണ് ഫീസ് ഇൗടാക്കുന്നത്. ഒട്ടകങ്ങൾക്ക് ആവശ്യമായ ഒൗഷധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ട സഹായങ്ങളും ആശുപത്രി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.