ഫുജൈറ: അന്തേവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ ഫുജൈറ ജയിലിൽ സൗകര്യമൊരുക്കി. വീഡിയോ ചാറ്റിലൂടെ കുടുംബവും കുഞ്ഞുങ്ങളുമായി സംസാരിക്കാനുള്ള സംവിധാനത്തിെൻറ ഉദ്ഘാടനം ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഗാനിം അൽ കാബി നിർവഹിച്ചു. ഡെ. കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ മുഹമ്മദ് ബിൻ നയ്യാ അൽ തുനൈജി, ശിക്ഷാ^പുനരധിവാസ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് ഹംദാൻ അൽ സുവൈദി തുടങ്ങിയവർ സംബന്ധിച്ചു.
നിയമ പരിധിയിൽ നിന്നു കൊണ്ടു തന്നെ അന്തേവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കഴിയാവുന്ന സേവനങ്ങൾ ഒരുക്കി നൽകണമെന്ന അഭ്യന്തര മന്ത്രാലയത്തിെൻറ നയത്തിെൻറ ഭാഗമായാണ് ഇൗ നടപടിയെലന്ന് മേജർ ജനറൽ അൽ കാബി പറഞ്ഞു. പലപ്പോഴും തടവുകാരുടെ കുടുംബം ഫുജൈറയിൽ നിന്ന് അകലെേയാ ഒരു പക്ഷേ രാജ്യത്തിനു പുറത്തോ ആയിരിക്കും താമസിക്കുന്നത്. അവർക്ക് നേരിട്ട് എത്തി അൽപ സമയം സന്ദർശിച്ച് മടങ്ങിപ്പോകുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുകളുണ്ടാവും. അത്തരം പ്രയാസങ്ങൾ ലഘൂകരിക്കാൻ ഇൗ സൗകര്യം പ്രയോജനപ്പെടും. സായിദ് വർഷത്തിൽ നടപ്പാക്കുന്ന മാനവികതയിലൂന്നിയ നൂതനാശയമാണ് ജയിൽ അന്തേവാസികൾക്കായുള്ള വർധിപ്പിച്ച ആശയവിനിമയ സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.