അബൂദബി: അന്താരാഷ്ട്ര ആഭരണ ബ്രാൻറുകളുടെ ട്രേഡ്മാർക്ക് വ്യാജമായി അടയാളപ്പെടുത്തി വിൽപനക്ക് സൂക്ഷിച്ച 27 കിലോ സ്വർണാഭരണങ്ങൾ അബൂദബി പൊലീസ് പിടിച്ചെടുത്തു. ഒരേ സ്ഥാപനത്തിെൻറ 11ബ്രാഞ്ചുകൾ ഉൾപ്പെടെ 26 ജ്വല്ലറികളിൽ നിന്നാണ് വ്യാജ ഉൽപന്നം കണ്ടെടുത്തത്. ഗുണമേൻമ ഉറപ്പാക്കുന്നതിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചതെന്ന് അബൂദബി പൊലീസ് സി.െഎ.ഡി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. റാഷിദ് മുഹമ്മദ് ബോറഷീദ് പറഞ്ഞു.
രഹസ്യ അറകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇൗ ആഭരണങ്ങൾ. പിടിച്ചെടുത്ത 27 കിലോ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് 43 ലക്ഷം ദിർഹം വിലവരും. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം വ്യാജ ഉൽപന്നങ്ങൾ വിൽപനക്ക് വെച്ചിരിക്കുന്നവർ ഉടനടി നീക്കം ചെയ്യണമെന്നും ഇല്ലാത്ത പക്ഷം അര ലക്ഷം ദിർഹം പിഴ ചുമത്തുമെന്നും െപാലീസ് ഏതാനും നാളുകൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര ഉൽപന്നങ്ങളുടെ ഏജൻറുകളിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം അന്വേഷിക്കാൻ അബൂദബി പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് പരിശോധന നടത്തിയത്.
കേസും പിടിച്ചെടുത്ത ഉൽപന്നങ്ങളും നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.