പൊടിക്കാറ്റിൽ മുങ്ങി ദുബൈ; ചിലയിടങ്ങളിൽ മഴയും

ദുബൈ: വെള്ളിയാഴ്ച ഉച്ചക്കുശേഷം ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇതേസമയം ദുബൈയിലും ഷാർജയിലും ചില ഭാഗങ്ങളിൽ മഴയും ലഭിച്ചു. എമിറേറ്റ്സ് റോഡ്, എക്സ്പോ ഡിസ്ട്രിക്ട്, നസ്വ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ദുബൈയുടെ മിക്ക ഭാഗങ്ങളെയും പൊടിക്കാറ്റ് ബാധിച്ചു. റോഡിൽ കാഴ്ചക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പലയിടത്തും പൊടിക്കാറ്റ്.

ദേശീയ കാലാവസ്ഥ കേന്ദ്രം യാത്രക്കാരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ വൈകീട്ടോടെ റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും മഴ ലഭിച്ചു. അതേസമയം കഴിഞ്ഞായാഴ്ചയിൽ ശക്തമായ മഴ ലഭിച്ച അബൂദബി, അൽഐൻ ഭാഗങ്ങളിലും ചെറിയ മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - dust wind in dubai and rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.