ദുബൈ: ദാനവർഷ വേളയിൽ ദുബൈ പൊലീസ് നടത്തിയ സേവന പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തുമായി 30 ലക്ഷത്തിലേറെ (3,006,916) ആളുകൾക്ക് പ്രയോജനം ചെയ്തു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ആഹ്വാന പ്രകാരം വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണമാണ് ദാനവർഷ പദ്ധതികൾ നടപ്പാക്കിയത്.
നിർധന കുടുംബങ്ങൾക്ക് ഇൗദ് ബാസ്ക്കറ്റ്, പുതപ്പ്, ബെഡ് ഷീറ്റ്, ഷൂ, ഉപേയാഗിച്ച വൃത്തിയുള്ള ഫർണീച്ചറുകൾ എന്നിവയുടെ വിതരണം, ഇൗദ് അൽ ഖൈർ എന്ന പേരിൽ കുടുംബങ്ങൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനം, വായനാ പദ്ധതി, സാമ്പത്തിക ആവശ്യങ്ങളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് സ്കൂൾ സാമഗ്രികളുൾക്കൊള്ളുന്ന ബാഗ് വിതരണം, സന്നദ്ധ സേവന പരിശീലനം, ദുബൈ പൊലീസ് ബുലീവാഡ് പദ്ധതി എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ദുബൈ പൊലീസ് ഒരുക്കിയത്.
ദുബൈ െപാലീസ് തലവൻ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ മേൽനോട്ടത്തിൽ അസി. കമാൻഡർ ഇൻ ചീഫും ട്രൈനിംഗ് ^അക്കാദമിക് മേധാവിയുമായ മേജർ ജനറൽ ഡോ. മുഹമ്മദ് ബിൻ ഫഹദാണ് ദാനവർഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ പഠിപ്പിച്ച മാനവികതയുടെ പാഠങ്ങളിലധിഷ്ഠിതമായി യു.എ.ഇ നടത്തിയ ദാനവർഷ പരിപാടികളിൽ പങ്കുവഹിക്കാനായത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിെൻറ ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സുരക്ഷയും സന്തോഷവും ഉറപ്പാക്കുന്നതിൽ വലിയ പങ്കാണുള്ളത്. സാമൂഹിക സേവനം, ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം, സുരക്ഷ, ആരോഗ്യം, സാമ്പത്തികം എന്നിങ്ങനെ സമസ്ത മേഖലകളിലുമായി 109 പദ്ധതികൾ നടപ്പാക്കി. 1244 പേർ പതിനായിരത്തിലേറെ മണിക്കൂറുകൾ സന്നദ്ധ പ്രവർത്തനത്തിന് സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.