ദുബൈ: ജർമനി, ഡെൻമാർക്ക്, ഹോളണ്ട്, സ്വിറ്റ്സർലൻറ്, ഇറ്റലി, സ്പെയിൻ, ആസ്ട്രിയ... ഇൗ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇേപ്പാൾ ദുബൈ പൊലീസിനോട് നന്ദി പറയുന്നു.
തങ്ങളുടെ പൗരൻമാരെയും കുഞ്ഞുങ്ങളെയും നശിപ്പിക്കുമായിരുന്ന വമ്പൻ ലഹരി സംഘങ്ങളെ തടയിടാൻ നൽകിയ പിന്തുണക്ക്. ഒന്നര വർഷത്തിനിടെ 21.4 ദശലക്ഷം ദിർഹം വിലവരുന്ന മയക്കുമരുന്ന് ശേഖരങ്ങളാണ് ദുബൈ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഏഴു രാജ്യങ്ങളിൽ നിന്ന് 80 ലേറെ ആളുകൾ പിടിയിലുമായി.
പഴം, പച്ചക്കറി, പുസ്തകങ്ങൾ എന്നിവയുടെ ഉള്ളിൽ ഒളിപ്പിച്ചുൾപ്പെടെ വ്യത്യസ്തവും വിചിത്രവുമായ മാർഗങ്ങൾ ഉപയോഗിച്ചാണ് ഹെറോയിൻ, കൊകൈൻ, ക്രിസ്റ്റൽ മേത്ത്, ക്വാട്ട്, ആംഫിറൈറൻ തുടങ്ങിയ ലഹരി ഗുളികകൾ അവർ കടത്തിയിരുന്നത്. ജർമൻ ഫെഡറൽ കസ്റ്റംസ് സർവീസിെൻറ കുറ്റാന്വേഷണ യൂനിറ്റുമായി കഴിഞ്ഞ വർഷം മെയ് മുതൽ ദുബൈ പൊലീസ് സഹകരിക്കുന്നുണ്ടെന്ന് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി വ്യക്തമാക്കി. സംശയാസ്പദമായ ആളുകെളയും ചരക്കുകളെയും സംബന്ധിച്ച വിവരങ്ങൾ ഏഴു രാജ്യങ്ങൾക്കും നൽകുന്നുണ്ട്.
ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാെൻറ മേൽനോട്ടത്തിലാണ് ഇൗ സുപ്രധാന നടപടികൾ കൈക്കൊണ്ടതെന്നും ഇതു വഴി ടൺ കണക്കിന് ലഹരി പിടികൂടാനായെന്നും മേജർ ജനറൽ അൽ മറി പറഞ്ഞു.
ദുബൈ പൊലീസിെൻറ പിന്തുണയും സഹകരണവുമില്ലാതെ ഇത്ര വലിയ മയക്കു മരുന്നു വേണ്ട സാധ്യമാകുമായിരുന്നില്ലെന്ന് ജർമൻ കുറ്റാന്വേഷണ യൂനിറ്റ് അധ്യക്ഷൻ നോർബെറ്റ് ഡ്രൂഡ് പറഞ്ഞു.
സഹകരണത്തിലും വിവര ശേഖരണത്തിലും മികച്ച പ്രഫഷനലിസമാണ് ദുബൈ പൊലീസ് പ്രകടിപ്പിക്കുന്നത്. മയക്കുമരുന്ന് വേട്ടക്കു പുറമെ മറ്റു കേസുകളിലും ദുബൈ പൊലീസുമായി സഹകരണം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈയിലെ പൊലീസുദ്യോഗസ്ഥർ ഒരു കൊല്ലത്തിലേറെയായി വിവിധ യൂറോപ്യൻ രാജ്യങ്ങളിലെത്തി പ്രതികളെ പിടികൂടാൻ സഹായങ്ങളൊരുക്കുന്നതായി കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജർ ജനറൽ ഖലിൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല ലഹരി^മയക്കുമരുന്ന് വിപത്തിനെതിരെ ലോകമൊട്ടുക്കും തങ്ങൾ പൊരുതുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.