ദുബൈ: കുട്ടികളിൽ ഭൂരിഭാഗം പേർക്കുമുണ്ടാവുന്ന മോഹമാണ് എട്ടു വയസുകാരൻ അബ്ദുല്ലാ ഇൗസാ അലി അൽ ബലൂഷിക്കും തോന്നിയത്. പൊലീസ് യൂനിഫോം ധരിക്കണം. ഒന്ന് ആഞ്ഞ് സല്യൂട്ട് ചെയ്യണം. റാസൽഖൈമയിലെ സ്കൂളിൽ നാലാം ഗ്രേഡിൽ പഠിക്കുന്ന മകെൻറ ആഗ്രഹം പിതാവ് വീഡിയോയിലാക്കി സാമൂഹിക മാധ്യമത്തിൽ പോസ്റ്റു ചെയ്തു. അടുത്ത ദിവസം ദുബൈ പൊലീസ് ആസ്ഥാനത്തു നിന്ന് വിളിയെത്തി. പിതാവുമൊന്നിച്ച് അബ്ദുല്ല എത്തിയപ്പോൾ സ്വീകരിച്ചത് ഉന്നത ഉദ്യോഗസ്ഥർ. അവെൻറ പാകത്തിലുള്ള യൂനിഫോം സമ്മാനിച്ചത് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി. കുട്ടിപ്പോലീസുകാരനൊപ്പം ഫോേട്ടാക്ക് പോസു ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി.
കുഞ്ഞിെൻറ ആഗ്രഹം ശ്രദ്ധയിൽപ്പെട്ടതും വീട്ടിൽ ബന്ധപ്പെട്ട് ഉടുപ്പിെൻറ അളവ് ചോദിച്ചറിഞ്ഞ് ഫസ്റ്റ് ലഫ്റ്റനൻറ് റാേങ്കാടെയുള്ള യൂനിഫോം തയ്പ്പിച്ചെടുക്കുകയായിരുന്നുവെന്ന് ഹാപ്പിനസ് കൗൺസിൽ അംഗവും സാമൂഹിക മാധ്യമ വിഭാഗം മേധാവിയുമായ അംനാ അൽ ബന്ന പറഞ്ഞു. സ്വപ്നം സഫലമായ സന്തോഷത്തിൽ തുള്ളിച്ചാടിയ പയ്യൻ ദുബൈ പൊലീസിന് നന്ദി അറിയിച്ച് യൂനിഫോം ധരിച്ച് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.