ദുബൈ: മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനിടെ ദുബൈയില്‍ വീ ണ്ടും വന്‍ ലഹരിമരുന്ന് വേട്ട. വാഹന സ്പെയര്പാര്ട്ടിനുള്ളില് ഒളിച്ചുകടത്താന്‍ ശ്ര മിച്ച 250 കിലോയിലേറെ മയക്കുമരുന്നാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. 25 ദശല ക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരമാണിത്.
ദുബൈ ജബല്‍അലിയിലെ കസ്റ്റംസ് കേന്ദ്രമാണ് തുറമുഖത്തെത്തിയ സ്പെയര്പാര്സുകളില് നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. 251.2 കിലോ ക്രിസ്റ്റല്‍ മെത്തും, ആറര കിലോ ഹെറോയിനുമാണ് അതിവിദഗ്ധമായി വാഹന സ്പെയര്‍പാര്‍ട്സുകളില്‍ ഒളിപ്പിച്ചിരുന്നത്. വാഹനങ്ങളുടെ വിവിധതരം സ്പെയര്പാര്സുകള് അടങ്ങുന്ന വലിയ ഷിപ്മെൻറിന് ഒപ്പമാണ് മയക്കുമരുന്ന് നിറച്ച ഭാഗങ്ങളും തുറമുഖത്ത് എത്തിയത്.
ചരക്കുകളില്‍ കള്ളകടത്തു സാധനങ്ങളുണ്ടോ എന്ന് പരിശോധിക്കുന്ന ദുബൈ കസ്റ്റംസിെൻറ സാങ്കേതിക സംവിധാനവും ശ്വാനസേനയുമാണ് ഷിപ്പ്മെൻറിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചന നല്‍കിയത്. തുടര്‍ന്ന നടന്ന പരിശോധനയില്‍ ഞെട്ടിക്കുന്ന ലഹരിമരുന്ന് ശേഖരം കണ്ടെത്താനായി. കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് ഇൻറലിജന്‍സ് വിഭാഗം ഡയറക്ടര്‍ സുഹൈബ് അല്‍ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.