ദുബൈ: മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്ത ഗൾഫ് പൗരന് ദുബൈയിൽ മൂന്നു മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ദുബൈയിലെ മിസ്ഡിമീനിയർ കോടതിയാണ് ശിക്ഷ വിധിച്ചത്. രാസലഹരിയായ മെത്തഫെറ്റമിൻ കലർത്തിയ രണ്ട് പേപ്പർ ഷീറ്റുകൾ, നിരോധിത ഗുളികകൾ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പ്രതിയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് പ്രതി മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് കുറ്റങ്ങളും പ്രതി സമ്മതിക്കുകയും ചെയ്തു. അജ്ഞാതനായ വ്യക്തിയിൽ നിന്ന് ഓൺലൈനായാണ് മയക്കുമരുന്ന് വാങ്ങിയതെന്നും ബാങ്ക് എകൗണ്ട് വഴി പണം കൈമാറുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയിരുന്നു. തുടർന്ന് മൂന്നു മാസത്തെ തടവ് ശിക്ഷ കൂടാതെ പ്രതിക മറ്റൊരാൾക്ക് എകൗണ്ടുവഴി പണം കൈമാറുന്നതിനും നിക്ഷേപം നടത്തുന്നതിനും രണ്ടു വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് അനുമതിയില്ലാതെ ഇടനിലക്കാർ വഴിയും പണം അയക്കാൻ പാടില്ല. പ്രതിയിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടാനും കോടതി പബ്ലിക് പ്രോസിക്യൂഷനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.